Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാഷനൽ ഫെറി സർവിസ്...

നാഷനൽ ഫെറി സർവിസ് കമ്പനി ആധുനികവത്കരണത്തിനൊരുങ്ങുന്നു

text_fields
bookmark_border
നാഷനൽ ഫെറി സർവിസ് കമ്പനി ആധുനികവത്കരണത്തിനൊരുങ്ങുന്നു
cancel
മസ്കത്ത്: നാഷനൽ ഫെറീസ് കമ്പനി ആധുനികവത്കരണത്തിന് ഒരുങ്ങുന്നു. കമ്പനി പ്രവർ ത്തനം സാമ്പത്തികമായി കൂടുതൽ ലാഭകരമാക്കാൻ ലക്ഷ്യമിട്ട് യാത്രികരെയും വാഹനങ്ങളെ യും കൊണ്ടുപോകാൻ കൂടുതൽ ആധുനികവത്കരിച്ച ഫെറികൾ നീറ്റിലിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എൻ.എഫ്.സി ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ മെഹ്ദി അൽ അബ്ദുവാനി പറഞ്ഞു. ഡീസലിൽ പ്രവർത്തിക്കുന്ന കട്ടമരം അടിസ്ഥാനമാക്കിയുള്ള ഫെറികൾ സർവിസ് ആരംഭിക്കുന്നതിന് തത്ത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവിൽ ആധുനികമായ യാത്രാ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും സി.ഇ.ഒ പറഞ്ഞു. ചെലവു കുറക്കുന്നതിനുള്ള നടപടികൾ വിജയം കാണുന്നതായും സി.ഇ.ഒ പറഞ്ഞു. അഞ്ചുവർഷത്തിനിടെ പ്രവർത്തന ചെലവിൽ അഞ്ചുലക്ഷത്തിലധികം റിയാലിെൻറ കുറവാണ് വരുത്താൻ സാധിച്ചത്. സ്വദേശിവത്കരണ നിരക്ക് 81 ശതമാനത്തിലേക്ക് എത്തിക്കുകയും ചെയ്തു. ജോലിയുടെ വെല്ലുവിളികൾക്കിടയിലും ഇത്ര ഉയർന്ന സ്വദേശിവത്കരണ നിരക്ക് കൈവരിക്കാൻ സാധിച്ചത് അഭിമാനനേട്ടമാണെന്നും സി.ഇ.ഒ പറഞ്ഞു.

2008ൽ പ്രവർത്തനമാരംഭിച്ച എൻ.എഫ്.സി മസ്കത്ത്, ഖസബ്, ലിമ, ദിബ്ബ, ഷിനാസ്, ഷന്ന, മസീറ തുറമുഖങ്ങളെ ബന്ധിപ്പിച്ചാണ് സർവിസ് നടത്തുന്നത്. ഏഴ് ഫെറികളാണ് എൻ.എഫ്.സിക്ക് ഉള്ളത്. 2014ലാണ് ഷന്ന-മസീറ റൂട്ടിൽ സർവിസ് ആരംഭിച്ചത്. മസീറ ദ്വീപിനെ കരയായ ഷന്നയുമായി ബന്ധിപ്പിക്കുന്ന സർവിസിന് രണ്ടു ഫെറികളാണ് എൻ.എഫ്.സി ഉപയോഗിക്കുന്നത്. 12 ഒാളം സ്വകാര്യ ഫെറികളും ഇൗ റൂട്ടിലുണ്ടെങ്കിലും 45 ശതമാനം പേരും എൻ.എഫ്.സി സേവനങ്ങളാണ് ഉപയോഗിക്കുന്നതെന്നും സി.ഇ.ഒ പറഞ്ഞു. ഇറാനിലെ രണ്ടു തുറമുഖങ്ങളിലേക്കും സർവിസ് തുടങ്ങിയെങ്കിലും യാത്രക്കാരുടെ എണ്ണക്കുറവ് അടക്കം വെല്ലുവിളികൾ മൂലം ഇത് തൽക്കാലം നിർത്തിവെച്ചിരിക്കുകയാണെന്നും സി.ഇ.ഒ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsnational feri service
News Summary - national feri service-oman-oman news
Next Story