മുവാസലാത്ത് മസ്കത്ത്–ദുബൈ സർവിസ് പുനരാരംഭിച്ചു
text_fieldsമസ്കത്ത്: 17 പേരുടെ മരണത്തിനിടയാക്കിയ ദുബൈ ബസ് അപകടത്തെ തുടർന്ന് നിർത്തിവെച് ചിരുന്ന മുവാസലാത്തിെൻറ മസ്കത്ത്-ദുബൈ സർവിസ് പുനരാരംഭിച്ചു. ദുബൈ റോഡ് ട്രാൻസ ്പോർട്ട് അതോറിറ്റിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ദുബൈയിലേക്കുള്ള സർവിസുകൾ ശനിയാഴ്ച മുതൽ പുനരാരംഭിച്ചതായി മുവാസലാത്ത് പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് അപകടത്തെത്തുടർന്ന് സർവിസ് താൽക്കാലികമായി നിർത്തിവെച്ചത്. അപകട കാരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. ഗതാഗത വാർത്താ വിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ഗതാഗത സുരക്ഷാ ഡിപ്പാർട്മെൻറിലെ അപകട അന്വേഷണ വിഭാഗത്തിെൻറ നേതൃത്വത്തിലായിരിക്കും ഇതിെൻറ പ്രവർത്തനം. ഗതാഗത സുരക്ഷാമേഖലയിലെ വിദഗ്ധരടങ്ങുന്ന സംഘം ഗുരുതരമായ അപകടത്തിെൻറ നേരിട്ടുള്ളതും അല്ലാത്തതുമായ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കും. ഇതുവഴി ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിന് മതിയായ നടപടികൾ കൈക്കൊള്ളാൻ സാധിക്കുമെന്നും മുവാസലാത്ത് പ്രസ്താവനയിൽ അറിയിച്ചു.
അതിനിടയിൽ അപകടത്തിൽ മരിച്ചവരിൽ ഒമാനിൽ പ്രവാസികളായ ഇന്ത്യൻ കുടുംബവും ഉണ്ടെന്ന് വ്യക്തമായി. ഒമാൻ ഒായിൽ റിഫൈനറീസ് ആൻഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനിയിൽ (ഒാർപിക്ക്) സീനിയർ എൻജിനീയറായ മഹാരാഷ്ട്ര സ്വദേശി ഫിറോസ് ഖാൻ അസീസ് പത്താനും ഭാര്യ രേഷ്മ ഫിറോസുമാണ് മരിച്ചത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന ഏക മകൻ സിദാൻ ഫിറോസ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. സുഹാറിലാണ് ഇവർ താമസിക്കുന്നത്. മുംബൈയിൽ എം.ബി.എക്ക് പഠിക്കുന്ന സിദാൻ മാതാപിതാക്കൾക്ക് ഒപ്പം പെരുന്നാൾ ആഘോഷിക്കുന്നതിനായാണ് ഒമാനിൽ എത്തിയത്. പെരുന്നാൾ ആഘോഷത്തിന് ശേഷം വാരാന്ത്യ അവധിദിനങ്ങൾ ദുബൈയിലെ ബന്ധുക്കൾക്ക് ഒപ്പം ചെലവഴിക്കുന്നതിനായാണ് കുടുംബം യു.എ.ഇയിലേക്ക് പോയത്. ഫിറോസ് ഖാൻ അപകടത്തിൽ തൽക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ രേഷ്മയെ സിദാൻ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുക്കാൻ ശ്രമിച്ചുവെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തിൽ മരിച്ച മലയാളികൾ എല്ലാവരും തന്നെ മസ്കത്ത് അടക്കം ഒമാെൻറ വിവിധ ഭാഗങ്ങളിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്ത് പെരുന്നാൾ അവധി ആഘോഷിക്കാൻ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.