മത്ര സൂഖിലെ രണ്ടു നഗരസഭ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നു
text_fieldsമത്ര: മത്ര സൂഖിെൻറ കണ്ണായ സ്ഥലങ്ങളിലുള്ള രണ്ടു നഗരസഭാ കെട്ടിടങ്ങൾ നവീകരണത്തി െൻറ ഭാഗമായി പൊളിച്ചുനീക്കുന്നു. രണ്ടു കെട്ടിടങ്ങളിലായി പതിറ്റാണ്ടുകളായി പ്രവ ര്‍ത്തിച്ചിരുന്ന നിരവധി കച്ചവട സ്ഥാപനങ്ങള്‍ ഇതോടെ ഇല്ലാതാവുകയാണ്. കാലപ്പഴക്കമ ുള്ളതിനാല് പൊളിച്ച് നവീകരിക്കുന്നതിെൻറ ഭാഗമായാണ് കെട്ടിടം ഒഴിപ്പിക്കുന്നതെ ന്നാണ് നഗരസഭ കച്ചവടക്കാര്‍ക്ക് നല്കിയ നോട്ടീസില്‍ പറയുന്നത്. ഒരു വര്‍ഷം മുമ്പ് നല ്കിയ നോട്ടീസ് കാലാവധി ഡിസംബർ 31നാണ് അവസാനിച്ചത്.
കാലാവധി ഇനിയും പുതുക്കിനൽകുമെന്ന പ്രതീക്ഷ അസ്തമിച്ചതോടെ കച്ചവടക്കാര്‍ സാധന സാമഗ്രികള്‍ മാറ്റുന്ന തിരക്കിലാണിപ്പോള്‍. മത്ര ഷജാഇയില് (പഴയ ടാക്സി സ്റ്റാൻഡ്) പ്രവർത്തിച്ചിരുന്ന 90ല്‍ പരം സ്ഥാപനങ്ങളും മെയിന്‍ സൂഖ് കവാടത്തിലെ 16 സ്ഥാപനങ്ങളുമാണ് ഇല്ലാതാകുന്നത്. ഇവിടങ്ങളിലെ നൂറുകണക്കിന് തൊഴിലാളികളും തൊഴിലുടമകളും പുതിയ ലാവണങ്ങള്‍ തേടുകയാണ്. പലരും പുതിയ കടകൾ കണ്ടെത്തി സാധനങ്ങൾ മാറ്റിയിട്ടുണ്ട്. ചിലർ നാട്ടിലേക്ക് മടങ്ങിയിട്ടുമുണ്ട്.
പഴയകാലത്ത് ദുബൈയിലേക്കും സുഹാർ, സൂർ തുടങ്ങി ഒമാെൻറ വിദൂര ഭാഗങ്ങളിലേക്കും ടാക്സി, സ്വകാര്യ വാഹനങ്ങൾ പുറപ്പെടുന്ന പോയൻറ് എന്ന നിലയിൽ മത്രയുടെ ലാൻഡ് മാര്‍ക്കായ സ്ഥലമാണ് പുതുക്കിപ്പണിയുന്നവയില് ഒന്ന്. അതുകൊണ്ടാണ് ടാക്സി സ്റ്റാൻഡ് എന്ന പേരില്‍ ഈ സ്ഥലം അറിയപ്പെടുന്നത്.
1986ലാണ് ടാക്സി സ്റ്റാൻഡിൽ കോംപ്ലക്സും വാഹന പാര്‍ക്കിങ്ങും ആരംഭിച്ചത്. ആദ്യകാലത്ത് മലയാളികള്‍ ഇവിടെ ടൈപ്പിങ് സെൻറര്‍, സ്റ്റുഡിയോ, റെഡിമെയ്ഡ് സ്ഥാപനങ്ങൾ എന്നിവ നടത്തിയിരുന്നു. ഇടക്കാലത്ത് ഇവിടെ ദേശസാത്കരണ നിയമം നടപ്പില്വരുത്തിയതോടെ മലയാളികൾ വിവിധ ഭാഗങ്ങളിലേക്ക് മാറിപ്പോയി. പിന്നീട് നിയമം ലഘൂകരിച്ചതോടെ ഇവിടെ പ്രധാനമായും ബംഗ്ലാദേശികള്‍ കൈകാര്യം ചെയ്യുന്ന അബായ മാര്‍ക്കറ്റായി മാറി.
ഒമാനിലെ വിദൂരദിക്കുകളില്‍നിന്നുപോലും അബായ തെരഞ്ഞെടുക്കാന്‍ എത്തുന്ന മാർക്കറ്റാണ് നവീകരണത്തിെൻറ ഭാഗമായി ഒഴിപ്പിച്ചതോടെ ഇല്ലാതെയാകുന്നത്. സൂഖ് കവാടത്തിലുള്ള കെട്ടിടമാണ് പൊളിച്ചുപണിയാനുദ്ദേശിക്കുന്ന രണ്ടാമത്തെ കെട്ടിടം. സ്വദേശി പുരുഷന്മാരുടെ ദിഷ്ദാശ തയ്ക്കുന്ന മലയാളികളുടെ ടെയ്ലറിങ് സ്ഥാപനങ്ങളും പെര്‍ഫ്യൂം ഷോപ്പുകളും ജ്വല്ലറി, ബഹൂര്‍ കടകള്‍, കഫ്റ്റീരിയ തുടങ്ങിയവയും പൊളിച്ചുമാറ്റുന്നവയില് പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.