മത്രയിലെ ഇൗ പുലർകാല കാഴ്ചക്ക് മാറ്റമില്ല: സുലൈമാെൻറ ചായക്ക് സ്നേഹമെന്നാണ് പേര്
text_fieldsമത്ര: മനോഹരമായ പ്രഭാത കാഴ്ചകളൊക്കെയും ഋതുഭേദങ്ങള്‍ക്ക് അനുസരിച്ച് മാറിമറിയും. എ ന്നാല്, മത്ര സൂഖ് കവാടത്തിനടുത്ത ഇരിപ്പിടത്തില്‍ സ്വദേശിയായ സുലൈമാൻ മനീന് ഒരുക ്കുന്ന നന്മ നിറഞ്ഞ ‘ഖഹ്വ മക്കാനി’യുടെ പുലര്‍കാല കാഴ്ച ഒരു മാറ്റവുമില്ലാതെ കാലങ്ങളാ യി തുടരുന്നു. സമാനതകളില്ലാത്തതും വേറിട്ടതുമായ ഇൗ പ്രഭാതകാഴ്ച ഏതുകാലാവസ്ഥ യിലും പൊലിവോടെ സൂഖ് കവാടത്തിനോട് ചേര്‍ന്നുള്ള സീറ്റില്‍ കാണാം. തണുപ്പുകാല പുലരിയി ലും ചൂടുകാറ്റ് അടിച്ചുവീശുന്ന വേനൽക്കാല പുലരിയിലും സുലൈമാന്‍ ഖഹ്വയും ചായയും നി റച്ച ഫ്ലാസ്കുകളുമായി ഇവിടെയെത്തും.
അതിരാവിലെ ഇവിടെയെത്തുന്ന ആര്‍ക്കും ഈ മാധുര്യം അനുഭവിച്ചറിയാം. പുലർച്ച അഞ്ചു മുതൽ ആറര വരെയാകും സുലൈമാൻ ഇവിടെയുണ്ടാവുക. ഖഹ്വക്ക് ഒപ്പം സാത്തറും ഏലക്കായയുമൊക്കെ ചേര്‍ത്ത നല്ല മസാലച്ചായയും സന്സബീല് എന്ന ഇഞ്ചിച്ചായയും കിട്ടും. കൂടാതെ ചായക്ക് ഒപ്പം കടിക്കാന്‍ ബന്നും റസ്കുമുണ്ടാകും. കുടിക്കാന്‍ ബോട്ടില്‍ വെള്ളവും ആവശ്യത്തിന് റെഡി. എല്ലാം സൗജന്യമാണ്. ഇതറിയാതെ പരിചയമില്ലാത്ത ആരെങ്കിലും പൈസ വെച്ചുനീട്ടിയാല്‍ അല്ലാ ദിയേഗ, ജാഓ ഭായി...(പ്രതിഫലം ദൈവം തന്നോളും, സഹോദരൻ പോകൂ) എന്നാവും സുലൈമാെൻറ മറുപടി.
അതിരാവിലെ കയറ്റിറക്ക് ജോലിക്ക് പോകുന്നവർ, ക്ലീനിങ്ങിനായി എത്തുന്ന ബലദിയ ജീവനക്കാര്‍, പ്രഭാത സവാരിക്കായി പോകുന്ന വ്യായാമക്കാര്‍, പ്രഭാത പ്രാർഥന കഴിഞ്ഞെത്തുന്നവര്‍ തുടങ്ങി നിരവധി പേര് ഇൗ സൗജന്യ സേവനം ഉപയോഗിക്കുന്നു. അപ്രതീക്ഷിതമായി എത്തിപ്പെടുന്ന യാത്രക്കാരും വലിയ ആശ്വാസത്തോടെ ഉപയോഗിച്ച് നന്ദി പറഞ്ഞ് പോകാറുള്ളത് ഇവിടത്തെ പതിവുകാഴ്ചയാണ്. ചായക്കടകളൊക്കെ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കാത്ത നേരത്താണ് ഈ സേവനമെന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
ഒമാന്‍ ഫ്ലോര്‍ മില്ലില്‍ ജോലിക്ക് പോകുന്ന തിരുവനന്തപുരം സ്വദേശി മധുവും, കണ്ണൂര്‍ കാങ്കോല്‍ സ്വദേശി ഗോവിന്ദനും കൂട്ടുകാരും എന്നും ഇവിടത്തെ ചായ കുടിച്ച ശേഷമാണ് പണിക്ക് പോകാറുള്ളത്. ഒരു ദിവസം കണ്ടില്ലെങ്കില്‍ എന്തേ കണ്ടില്ലല്ലോ എന്ന ചോദ്യമുണ്ടാകുമെന്നും ഇവര്‍ പറയുന്നു.
സഹജീവി സ്നേഹത്തിെൻറ ഉത്തമ മാതൃകയായ ഇദ്ദേഹം വര്‍ഷങ്ങളായി തുടരുന്ന സപര്യയാണിത്. കൂടാതെ തെൻറ വീട്ടുമുറ്റത്ത് സ്ഥാപിച്ച കൂളറിലൂടെ ദിനേന നൂറുക്കണക്കിന് പേർക്ക് ഇദ്ദേഹം കുടിവെള്ളവും നൽകിവരുന്നുണ്ട്. മേൽത്തരം ഫില്‍ട്ടര്‍ സ്ഥാപിച്ച് സ്വയം വൃത്തിയാക്കിയും വെള്ളം കൊണ്ടുപോകാനുള്ള ബോട്ടിലുകള്‍ സ്ഥാപിച്ചുമാണ് ഇദ്ദേഹത്തിെൻറ മാതൃകാ സേവനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.