Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

സഞ്ചാരികളെത്തിത്തുടങ്ങി; പ്രതീക്ഷയോടെ  മത്രയിലെ വ്യാപാരികൾ

text_fields
bookmark_border
സഞ്ചാരികളെത്തിത്തുടങ്ങി; പ്രതീക്ഷയോടെ  മത്രയിലെ വ്യാപാരികൾ
cancel
camera_alt??????? ???????? ?????????????????????

മത്ര: മാന്ദ്യത്തെ തുടർന്ന് മാസങ്ങളായി ആലസ്യത്തിലാണ്ടുകിടന്ന മത്ര സൂഖിന് പുത്തന്‍ പ്രതീക്ഷയുമായി ടൂറിസ്റ്റ് സീസണ്‍ വന്നണഞ്ഞു.  ചൂടിെൻറ കാഠിന്യം കുറഞ്ഞതോടെ  ക്രൂയിസ് കപ്പലുകളും എത്താൻ ആരംഭിച്ചിട്ടുണ്ട്.  ഈ വര്‍ഷത്തെ ആദ്യ കപ്പല്‍ കഴിഞ്ഞദിവസം വന്നെത്തി. ഇനി മിക്ക ആഴ്ചകളിലും കപ്പലുകള്‍ വരും. 

ഇൗമാസം 12 കപ്പലുകളും ഡിസംബറിൽ 14 കപ്പലുകളും ജനുവരിയിൽ പത്തും ഫെബ്രുവരിയിൽ എട്ടും മാർച്ചിൽ 14ഉം ഏപ്രിലിൽ 16ഉം കപ്പലുകളാണ് എത്തുക. കപ്പലുകളുടെ തിരക്കേറുന്നതോടെ മത്രയടക്കം  വിനോദ സഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലാകെ വിനോദ സഞ്ചാരികളാല്‍ നിറയും. ഇത് വിപണിക്ക് കരുത്താകുമെന്ന കണക്കുകൂട്ടലുകളിലാണ് വ്യാപാരി സമൂഹം. ആറു മാസമായി കച്ചവടമില്ലാതെ നിത്യച്ചെലവുകൾക്കുപോലും പ്രയാസം നേരിടുകയാണ് ഇവിടെയുള്ള കച്ചവടക്കാർ. ജോലിക്കാരെ നാട്ടിലയച്ചും ജീവനക്കാരെ കുറച്ചുമൊക്കെയാണ് പലരും മാന്ദ്യം മറികടന്നത്. ഇനി സീസണിലാണ് പ്രതീക്ഷ.

കപ്പലുകളിൽ എത്തുന്ന സഞ്ചാരികളിൽ കൂടുതലും സാധനങ്ങൾ വാങ്ങാനൊന്നും നിൽക്കാതെ കാഴ്ചകള്‍ കണ്ട് പോവുകയായിരുന്നുവെന്നതാണ് കഴിഞ്ഞ വർഷത്തെ അനുഭവമെന്ന് വ്യാപാരികൾ പറഞ്ഞു. വാങ്ങാൻ ഒരുങ്ങുന്നവരാകെട്ട നല്ലവണ്ണം വിലപേശുകയും ചെയ്യും. വിമാനങ്ങളിൽ എത്തുന്ന സഞ്ചാരികളാണ് പശ്മീന പോലുള്ള മുന്തിയ ഇനം ഉല്‍പന്നങ്ങളൊക്കെ സ്വന്തമാക്കാറുള്ളതെന്നാണ് അനുഭവമെന്നും വ്യാപാരികൾ പറയുന്നു. എന്തായാലും ഇനിയുള്ള ആറുമാസം വിദേശ കറന്‍സിയിലുള്ള വിനിമയവും വിദേശ വിനോദ സഞ്ചാരികളുടെ വർണശബളമായ അലസഗമനവും കൊണ്ട് സൂഖ് സജീവമാകും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmuthramalayalam news
News Summary - muthra-oman-gulf news
Next Story