Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമത്രയുടെ മലയാള...

മത്രയുടെ മലയാള മനസ്സിലലിഞ്ഞ് മാസിൻ

text_fields
bookmark_border
മത്രയുടെ മലയാള മനസ്സിലലിഞ്ഞ് മാസിൻ
cancel

മസ്കത്ത്: മാസിൻ മത്രയിലെ മലയാളികൾക്ക് ഒരു സ്വദേശി പേര് മാത്രമല്ല. മധുരമൂറുന്ന സൗ ഹൃദമാണ്. ഒന്നും രണ്ടും മലയാളി സുഹൃത്തുക്കളല്ല മാസിന് മത്രയിലുള്ളത്. നിരവധി പേരാണ്. മത്രയിലെ മലയാളികൾ നടത്തുന്ന കൂട്ടായ്മകളിലൊക്കെ സ്ഥിരം സാന്നിധ്യം. പല തവണ കേരളത് തിൽ പോയിട്ടുണ്ട് മാസിൻ. അടുത്തയാഴ്ച വീണ്ടും രണ്ടാഴ്ചത്തേക്ക് കേരളം കാണാൻ പോകുന്നതി നുള്ള ഒരുക്കത്തിലാണ്.

ഒമാനി സമൂഹത്തിെൻറ പെ രുമയേറിയ ആതിഥ്യമര്യാദയും ദീനാനുകമ്പയും ഒരുപാട് പേരുടെ ജീവിതത്തിന് നിർണായക വഴിത്തിരിവായിട്ടുണ്ട്. മലയാളികളുടെ വിശ്വസ്തതയും അർപ്പണബോധവും ഒമാെൻറ പുരോഗതിയിൽ വഹിച്ച പങ്കും ഏറെ വലുതാണ്. ഇൗ നാട്ടിലെ ജീവിതത്തിനിടയിൽ നിങ്ങളെ അത്രമേൽ സ്വാധീനിച്ച ഒരു ഒമാനി സൗഹൃദം ഉണ്ടാവില്ലേ. അല്ലെങ്കിൽ വിവിധ സമൂഹങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളുെട ജീവിതത്തിലുണ്ടായ മറക്കാനാവാത്ത അനുഭവം. ‘ഗൾഫ് മാധ്യമം’ ജനുവരി 25ന് സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടി ‘ഹാർമോണിയസ് കേരള’യുടെ ഭാഗമായി ആ കഥകൾ പങ്കുവെക്കാൻ ഗൾഫ് മാധ്യമം ഇടമൊരുക്കുന്നു. നിങ്ങളുടെ അനുഭവവും ഫോേട്ടാകളും 00968 97787645 എന്ന നമ്പറിൽ വാട്ആപ് ചെയ്യൂ. അല്ലെങ്കിൽ oman@gulfmadhyamam.net വിലാസത്തിലേക്ക് മെയിൽ ചെയ്യൂ. സ്നേഹത്തിെൻറയും സൗഹൃദത്തിെൻറയും കഥകൾ ലോകമറിയെട്ട, പ്രകാശവും സ്േനഹവും പരക്കെട്ട.

കേരളത്തിലെത്തിയാൽ കണ്ണൂർ കണ്ണാടിപ്പറമ്പിലെ ഫാസിലിെൻറ വീട്ടിലാണ് താമസവും ഭക്ഷണവുമൊക്കെ. മത്രയില്‍ കോസ്മെറ്റിക്സ് മൊത്ത വ്യാപാരിയായ ഫാസിലിനും സുഹൃത്തുക്കൾക്കും മാസിനുമായുള്ള അടുപ്പം അത്രയേറെ ആഴമുള്ളതാണ്.‍മലയാളി സുഹൃത്തുക്കള്‍ നാട്ടിലേക്ക് പോകുന്നത് അറിഞ്ഞാല്‍ മാസിന്‍ സമ്മാനവുമായി എത്തും. അത് കാരണം സുഹൃത്തുക്കള്‍ നാട്ടില്‍ പോകുന്ന വിവരം അവസാന നിമിഷം വരെ മറച്ചുവെക്കാന്‍ ശ്രമിക്കാറാണ് പതിവെന്ന് സുഹൃത്ത് ഫൈസല്‍ പറഞ്ഞു. എങ്കിലും എങ്ങനെയെങ്കിലും ഇക്കാര്യമറിഞ്ഞ് മാസിൻ സമ്മാനമെത്തിക്കും. ഒളിച്ചുവെച്ചതിലുള്ള പരിഭവം പങ്കുവെക്കും. തനിക്ക് മലബാരി, ഒമാനി എന്ന വേര്‍തിരിവില്ലെന്നും എല്ലാവരും ഒന്നാണെന്നുമാണ് മാസിന്‍ പറയുക.

സ്ഥിരോത്സാഹിയും അധ്വാനശാലിയുമാണ് മാസിൻ. ഇദ്ദേഹത്തിെൻറ മലയാളിക്കൂട്ടിെൻറ പൊരുളും മറ്റൊന്നല്ല. അമിറാത്തില്‍ ആട് ഫാം നടത്തുന്ന മാസിൻ ആടുകളെ ജീപ്പില്‍ കൊണ്ടുപോയി വില്‍പന നടത്തും. അതിരാവിലെ മാവേല പച്ചക്കറി മാര്‍ക്കറ്റിലെത്തി തെൻറ വാഹനത്തില്‍ വിവിധ സ്ഥലങ്ങളിലേക്ക് ലോഡുമായി പോകും. അധ്വാനത്തില്‍ സംതൃപ്തി കണ്ടെത്തുന്ന ഈ യുവാവിന് അതേ ജീവിതരീതി തുടരുന്ന മലയാളികളുമായി സൗഹൃദം കൂടാൻ േവറെ കാരണങ്ങൾ വേണ്ട.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsmuthra mazin
News Summary - muthra mazin-oman-gulf news
Next Story