Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനവീകരണ ജോലികൾ...

നവീകരണ ജോലികൾ പൂർത്തിയായി; സന്ദർശകരെ കാത്ത് മത്ര കോട്ട

text_fields
bookmark_border
നവീകരണ ജോലികൾ പൂർത്തിയായി; സന്ദർശകരെ കാത്ത് മത്ര കോട്ട
cancel

മസ്കത്ത്: തലസ്ഥാന ഗവർണറേറ്റിെൻറ തിലകക്കുറിയായി തലയുയര്‍ത്തി നില്‍ക്കുന്ന മത്ര കോട്ടയുടെ നവീകരണ ജോലികൾ പൂർത്തിയായി.വിനോദസഞ്ചാരികൾക്കായി കോട്ട വൈകാതെ തുറക്കുമെന്ന് ടൂറിസം മന്ത്രാലയത്തിലെ  ഹിസ്റ്റോറിക്കൽ സൈറ്റ്സ് ഡെവലപ്മെൻറ് വിഭാഗം മേധാവി സൈഫ് ഖാമിസ് അൽ റവാഹി പറഞ്ഞു. ഒൗദ്യോഗിക ഉദ്ഘാടന തീയതി സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ല.  ഇതാദ്യമായിട്ടാണ് കോട്ട ഒൗദ്യോഗികമായി സഞ്ചാരികൾക്ക് തുറന്നുനൽകുന്നത്. സൈനിക ആവശ്യങ്ങള്‍ക്കായി 16ാം നൂറ്റാണ്ടിലാണ് കോട്ട നിര്‍മിച്ചത്. ആദ്യകാലത്ത് പൊതുജനങ്ങളെ കോട്ടയിലേക്ക് പ്രവേശിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കോട്ട അടച്ചിട്ടിരിക്കുകയായിരുന്നു. കോട്ടയിലേക്ക് പോകുന്ന വഴിയിലെ അപകടസാധ്യതകളും പാര്‍ക്കിങ് പ്രശ്നങ്ങളും മൂലമുള്ള സുരക്ഷാ കാരണങ്ങളാലാണ് കോട്ട അടച്ചിട്ടത്. മത്രയില്‍ കടലിനഭിമുഖമായി തലയുയര്‍ത്തി നില്‍ക്കുന്ന മത്ര കോട്ട സന്ദര്‍ശകര്‍ക്ക് ഹരമായിരുന്നു.  

ഏറെ പ്രയാസപ്പെട്ട് കോട്ടയില്‍ കയറിച്ചെന്നാല്‍ സന്ദര്‍ശകര്‍ക്ക് നഗരത്തിെൻറയും കോർണിഷിെൻറയും സുൽത്താൻ ഖാബൂസ് തുറമുഖത്തിെൻറയും മനോഹര കാഴ്ചകൾ വീക്ഷിക്കാൻ കഴിയും. ഉദ്ഘാടനത്തോടെ കടല്‍ കാഴ്ചകള്‍ നിരീക്ഷിക്കാന്‍ ബൈനോകുലറുകളും സജ്ജമാക്കും. പുരാതന കാലത്തെ എട്ടു പീരങ്കികളും ഇവിടെ ഉണ്ടാവും. കോട്ടക്കുള്ളില്‍ സൈനികര്‍ക്കായി മുന്‍കാലങ്ങളില്‍ ഒരുക്കിയിരുന്ന വിശ്രമമുറിയും  ഭക്ഷണ സംഭരണിയും പ്രത്യേക ജയിലുമുണ്ട്. മര്‍മപ്രധാനമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മത്ര അറേബ്യയിലേക്കുള്ള ഗേറ്റ് വേ ആയാണ് അറിയപ്പെടുന്നത്. ആഫ്രിക്കയില്‍നിന്നും ഇന്ത്യയില്‍നിന്നും പോവുന്ന ചരക്കുകപ്പല്‍ മത്ര വഴിയായിരുന്നു പുരാതന കാലത്ത് കടന്നുപോയിരുന്നത്.  പോര്‍ചുഗീസ് വ്യാപാരക്കപ്പലുകളുടെ സംരക്ഷണ കേന്ദ്രമായും മത്ര വര്‍ത്തിച്ചു. പോര്‍ചുഗീസ് കപ്പലുകള്‍ മത്ര പോര്‍ട്ടില്‍ നങ്കൂരമിടുകയും ചരക്കുകളുടെ കൈമാറ്റം നടത്തുകയും ചെയ്തിരുന്നു. 

മത്ര കോട്ടയിലേക്ക് സന്ദര്‍ശനം നിരോധിച്ചിട്ട് പത്തിലധികം വര്‍ഷമായി. കേടുപാടുകള്‍ സംഭവിച്ചതോടെയാണ് പുനര്‍നിര്‍മാണ ജോലികള്‍ക്കായി കോട്ടയിലേക്കുള്ള പ്രവേശനം നിര്‍ത്തലാക്കിയത്. ഹെറിറ്റേജ് ആന്‍ഡ് കള്‍ചര്‍ മന്ത്രാലയത്തിെൻറ പുനര്‍നിര്‍മാണ വിഭാഗത്തിനായിരുന്നു നിര്‍മാണച്ചുമതല. പുനർനിർമാണം ഏതാനും വർഷം മുമ്പ് പൂർത്തിയായിരുന്നെങ്കിലും സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രവേശനം അനുവദിച്ചിരുന്നില്ല. തുടർന്നാണ് വിനോദസഞ്ചാരികള്‍ക്ക് മത്ര ഫോര്‍ട്ടിലെത്താനും സുരക്ഷ ഉറപ്പാക്കാനുമുള്ള ഉത്തരവാദിത്തം വിനോദസഞ്ചാര മന്ത്രാലയം ഏറ്റടുത്തത്.  

മത്ര കോട്ട പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന് നാലുവര്‍ഷം മുമ്പ് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ഉത്തരവിട്ടിരുന്നു. അതിെൻറ അടിസ്ഥാനത്തിലായിരുന്നു മന്ത്രാലയത്തിെൻറ നടപടി. കോട്ടയിലേക്ക് പോവുന്ന പടവുകളുടെ സുരക്ഷ ഉറപ്പാക്കൽ, പാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിക്കൽ, സമീപത്തുള്ള വീടുകളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കല്‍ തുടങ്ങി സഞ്ചാരികൾക്കായി സൗകര്യമൊരുക്കുന്ന ജോലികളാണ് ഇേപ്പാൾ പൂർത്തീകരിച്ചിരിക്കുന്നത്.  

പൈതൃക സാംസ്കാരിക മന്ത്രാലയം 54 കോട്ടകളുടെയും കൊട്ടാരങ്ങളുടെയും ചുമതല ടൂറിസം മന്ത്രാലയത്തിന് കൈമാറിയതായും സൈഫ് ഖാമിസ് അൽ റവാഹി പറഞ്ഞു. ഇവയെ വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റിയെടുക്കുകയാണ് ലക്ഷ്യം. സഞ്ചാരികൾക്ക് ഒമാനി പൈതൃകത്തിെൻറയും സംസ്കാരത്തിെൻറയും അനുഭവം പകർന്നുനൽകും വിധമായിരിക്കും ഇവയുടെ നവീകരണ ജോലികൾ നടത്തുകയെന്നും അൽ റവാഹി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsmuthra fort
News Summary - muthra fort oman gulf news
Next Story