Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅതിരുകളില്ലാത്ത...

അതിരുകളില്ലാത്ത കായികാവേശം: മസ്കത്ത് മാരത്തൺ ചരിത്രമായി

text_fields
bookmark_border
അതിരുകളില്ലാത്ത കായികാവേശം: മസ്കത്ത് മാരത്തൺ ചരിത്രമായി
cancel
camera_alt???????? ?????????????? ???????

മസ്കത്ത്: ചരിത്രംകുറിച്ച് അൽമൗജ് മസ്കത്ത് മാരത്തൺ. അതിരുകളില്ലാത്ത കായികാ വേശവുമായി പതിനായിരത്തിലധികം പേരാണ് മാരത്തണിൽ പങ്കെടുക്കാനെത്തിയത്. ലോകത്ത ിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാരത്തൺ കായിക താരങ്ങൾക്ക് ഒപ്പം ഒമാനിൽനിന്ന് വി വിധ തലങ്ങളിലുള്ള സ്വദേശികളും വിദേശികളും മത്സരത്തിെൻറ ഭാഗമായി. ഒാരോ വർഷം ചെല്ല ുംതോറും വർധിച്ചുവരുന്ന ജനപങ്കാളിത്തത്തിെൻറ സാക്ഷ്യമായി ഒമ്പതാമത് അൽമൗജ് മസ്കത്ത് മാരത്തൺ മാറി.

പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള 42 കി.മീറ്റർ മാരത്തൺ, ഹാഫ് മാരത്തൺ, പത്ത് കിലോമീറ്റർ ഒാട്ടം എന്നിവയാണ് വെള്ളിയാഴ്ച നടന്നത്. പുരുഷന്മാരുടെ മാരത്തണിൽ കെനിയയിൽ നിന്നുള്ള പരസ് കരാഞ്ജെയാണ് ഒന്നാമതായി ഫിനിഷ് ചെയ്തത്. രണ്ട് മണിക്കൂറും 19 മിനിറ്റും നാല് സെക്കൻഡും സമയമെടുത്താണ് ഇദ്ദേഹം ഫിനിഷിങ് ലൈൻ തൊട്ടത്. ഇതോപ്യൻ താരങ്ങളായ മെസ്റെത്ത് ഇത്തിബാറെക് രണ്ടാമതും ബെർഹാനു ഗെദെൽഫ മൂന്നാമതുമെത്തി.

സ്ത്രീകളുടെ വിഭാഗത്തിൽ ഇതോപ്യയിൽനിന്നുള്ള അറ്റ്സെഡെ ഹബ്റ്റമുവാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. കെനിയൻ താരങ്ങളായ ജെറൂബെറ്റ് പെരസ് രണ്ടാമതും വിയോള മൂന്നാമതുമെത്തി. സ്ത്രീകളുടെയും പുരുഷന്മാരുടെയും 10 കിലോമീറ്റർ ഒാട്ടം, ഹാഫ് മാരത്തൺ മത്സരങ്ങളും വെള്ളിയാഴ്ച നടന്നു. പത്ത് കിലോമീറ്റർ ഒാട്ടത്തിൽ മസ്കത്ത് മാരത്തൺ അംബാസഡറായ മുൻ ബ്രിട്ടീഷ് കായികതാരം പൗള റാഡ്ക്ലിഫ്, ഫാത്ത്മ അൽ നബ്ഹാനി അടക്കം ഒമാനി കായിക താരങ്ങൾക്ക് ഒപ്പം മുൻ നിരയിൽ ഒാടി.

മാരത്തണിൽ പെങ്കടുക്കുന്നവർക്കു പുറമെ വീക്ഷിക്കാനും നിരവധി പേർ അൽ മൗജിലെത്തിയിരുന്നു. പുലർച്ച ആറിനാണ് മാരത്തൺ, ഹാഫ് മാരത്തൺ മത്സരങ്ങൾക്ക് തുടക്കമായത്. മാരത്തണിെൻറ ഭാഗമായി നവംബർ 18 സ്ട്രീറ്റിലെ ചില റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അഞ്ച് കിലോമീറ്റർ ചാരിറ്റി ഫൺ ഒാട്ടം, ടു റേസ് ചലഞ്ച്, കിഡ്സ് ചലഞ്ച് തുടങ്ങിയവ ശനിയാഴ്ച നടക്കും.
അഞ്ച് കിലോമീറ്റർ ഒാട്ടത്തിൽ 3000 പേർ പെങ്കടുക്കുമെന്നാണ് കരുതുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmuscut marathon
News Summary - muscut marathon-oman-gulf news
Next Story