Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്കത്ത്...

മസ്കത്ത് ഫെസ്റ്റിവൽ ജനുവരി 18ന് 

text_fields
bookmark_border
മസ്കത്ത് ഫെസ്റ്റിവൽ ജനുവരി 18ന് 
cancel

മസ്കത്ത്: തലസ്ഥാന ഗവർണറേറ്റിെൻറ ഉത്സവമായ മസ്കത്ത് ഫെസ്റ്റിവൽ അടുത്ത വർഷം ജനുവരി 18ന് ആരംഭിക്കും. ഫെബ്രുവരി പത്തുവരെയാകും മേള. ഇൗ വർഷത്തെ പോലെ 24 ദിവസം തന്നെയായിരിക്കും ഫെസ്റ്റിവൽ നടക്കുക. 2016 വരെ ഒരുമാസമായിരുന്നു ഫെസ്റ്റിവൽ നടന്നിരുന്നത്. ഫെസ്റ്റിവൽ രണ്ടുവർഷത്തിൽ ഒരിക്കലാക്കി ചുരുക്കാൻ പോകുന്നുവെന്ന വാർത്തകൾ മസ്കത്ത് നഗരസഭാ ചെയർമാൻ നേരത്തേ തള്ളിയിരുന്നു. അടുത്ത വർഷവും വിപുലമായ രീതിയിൽ തന്നെ ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് നഗരസഭയിലെ മസ്കത്ത് ഫെസ്റ്റിവൽ ഡിപ്പാർട്ട്മെൻറ് വൈസ് ചെയർമാൻ ഹബീബ് അൽ സവാവി പറഞ്ഞു. 

അമിറാത്ത് പാർക്കും നസീം ഗാർഡനും തന്നെയായിരിക്കും പ്രധാന വേദികൾ. സന്ദർശകർക്ക് വിസ്മയമൊരുക്കുന്ന കാഴ്ചകൾ രണ്ടിടങ്ങളിലും ഒരുക്കും. ഒമാനി സംസ്കാരവും പൈതൃകവുമായി ബന്ധപ്പെട്ട പ്രദർശനങ്ങളാകും അമിറാത്ത് പാർക്കിൽ ഉണ്ടാവുക. വിവിധ സ്വദേശി വിഭവങ്ങളും ആകർഷണമായിരിക്കും. നസീം ഗാർഡനിൽ ഇൗ വർഷത്തെ പോലെ ഉഷ്ണമേഖലാ മഴക്കാടുകളുടെയും വിവിധയിനങ്ങളിൽപെടുന്ന ചെടികളുടെയും പ്രദർശനം ഒരുക്കും. ചിൽഡ്രൻസ് തിയറ്റർ, വാണിജ്യ പ്രദർശനം എന്നിവയായിരിക്കും ഉണ്ടാവുക. കുട്ടികൾക്കായി വിവിധ റൈഡുകൾ ഉണ്ടാകും. പതിവ് റൈഡുകൾക്ക് പുറമെ പുതുമയുള്ള ഇനങ്ങളും അവതരിപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഒരുക്കങ്ങളുടെ ഭാഗമായി ഫെസ്റ്റിവലിൽ വ്യത്യസ്തമാർന്ന പരിപാടികളും പ്രദർശനങ്ങളും  അവതരിപ്പിക്കാൻ താൽപര്യമുള്ള കമ്പനികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും മസ്കത്ത് നഗരസഭ അപേക്ഷ ക്ഷണിച്ചു. റൂവിയിലെ നഗരസഭാ ആസ്ഥാനത്ത് സെപ്റ്റംബർ ഒമ്പത് വരെ ഇതിനായി അപേക്ഷ നൽകാം. 
പരിപാടിക്ക് എത്ര സ്ഥലം വേണമെന്നത് അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരിക്കണം. ഇൗ സ്ഥലത്തിനുള്ള വാടകയാണ് നഗരസഭക്ക് നൽകേണ്ടത്. ഒപ്പം, ടിക്കറ്റ് നിരക്കിെൻറ പത്തു ശതമാനം മുനിസിപ്പൽ ഫീസായും നൽകണം. പരിപാടിയിൽനിന്നുള്ള ബാക്കി വരുമാനം കമ്പനിക്ക് അവകാശപ്പെട്ടതായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanmuscut festivalgulf newsmalayalam news
News Summary - muscut festival-oman-gulf news
Next Story