മസ്കത്ത് വിമാനത്താവളത്തിൽ യാത്രക്കാർ 8.7 ശതമാനം വർധിച്ചു
text_fieldsമസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത് തിൽ വർധന. ഇൗ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ 2.6 ദശലക്ഷം പേരാണ് ഇതുവഴി യാത്ര ചെയ്തത്. മുൻവർഷം സമാന കാലയളവിനെ അപേക്ഷിച്ച് നോക്കുേമ്പാൾ 8.7 ശതമാനത്തിെൻറ വർധനയാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്. മൊത്തം വിമാന സർവിസുകളുടെ എണ്ണമാകെട്ട 2.2 ശതമാനം ഉയർന്ന് 19,043 ആയിട്ടുമുണ്ടെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിെൻറ ഏറ്റവും പുതിയ കണക്കുകൾ പറയുന്നു. മസ്കത്തിലെ അന്താരാഷ്ട്ര സർവിസുകൾ 17,375 ആയി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 16,948 ആയിരുന്നു.
അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തിലുണ്ടായത് 9.2 ശതമാനത്തിെൻറ വർധനയാണ്. മൊത്തം അന്താരാഷ്ട്ര യാത്രികരായ 2.47 ദശലക്ഷം പേരിൽ 1.24 ദശലക്ഷം പേർ വന്നിറങ്ങിയവരും 2145 പേർ ട്രാൻസിറ്റ് യാത്രക്കാരുമാണ്. മസ്കത്തിൽ നിന്നുള്ള ആഭ്യന്തര സർവിസുകളുടെ എണ്ണം ഇക്കാലയളവിൽ ഒന്നര ശതമാനം കുറഞ്ഞ് 1668 ആയി. ആഭ്യന്തര യാത്രക്കാരുടെ എണ്ണമാകെട്ട മൂന്ന് ശതമാനം ഉയർന്ന് 1.91 ലക്ഷമായി. സലാല വിമാനത്താവളത്തിലെയും വിമാന സർവിസുകളുടെയും യാത്രക്കാരുടെയും എണ്ണവും ഉയർന്നു. യാത്രക്കാരുടെ എണ്ണം 2.33 ലക്ഷമായും സർവിസുകളുടെ എണ്ണം 1854 ആയുമാണ് വർധിച്ചത്. 756 അന്താരാഷ്ട്ര സർവിസുകളും 1098 ആഭ്യന്തര സർവിസുകളുമാണ് സലാലയിൽനിന്നുള്ളത്. ആഭ്യന്തര യാത്രക്കാരുടെ എണ്ണമാണ് ഇവിടെ കൂടുതൽ. സുഹാർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള യാത്രക്കാരുടെ എണ്ണം 51.1 ശതമാനം കുറഞ്ഞ് 27,930 ആയപ്പോൾ സർവിസുകളുടെ എണ്ണം 348 ആയി കുറഞ്ഞു. ദുകമിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ട്. 9780 പേരാണ് രണ്ട് മാസങ്ങളിൽ ഇതുവഴി യാത്ര ചെയ്തത്. മൊത്തം സർവിസുകളുടെ എണ്ണം 102 തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.