Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാലയിൽ നിന്ന് 200...

സലാലയിൽ നിന്ന് 200 കിലോമീറ്റർ അകലെ ന്യൂനമർദം ശക്തിയാർജിച്ചു

text_fields
bookmark_border
സലാലയിൽ നിന്ന് 200 കിലോമീറ്റർ അകലെ ന്യൂനമർദം ശക്തിയാർജിച്ചു
cancel

മസ്കത്ത്: അറബിക്കടലിൽ സൊക്കോത്ര ദ്വീപിന് സമീപം രൂപം കൊണ്ട ന്യൂനമർദം ശക്തിയാർജിച്ച് തീവ്ര ന്യൂനമർദമായി മാറിയതായി സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. സലാല തീരത്ത് നിന്ന് 200 കിലോമീറ്റർ അകലെയാണ് തീവ്ര ന്യൂനമർദത്തിെൻറ സ്ഥാനമെന്ന് വ്യാഴാഴ്ച പുറപ്പെടുവിച്ച മുന്നറിയിപ്പ് സന്ദേശത്തിൽ അതോറിറ്റി അറിയിച്ചു. 

കേന്ദ്രഭാഗത്തെ കാറ്റിന് മണിക്കൂറിൽ 30 മുതൽ 45 കിലോമീറ്റർ വരെയാണ് വേഗത. അടുത്ത 48 മണിക്കൂർ സമയം ദോഫാർ തീരത്തേക്കായിരിക്കും തീവ്ര ന്യൂനമർദത്തിെൻറ സഞ്ചാര ഗതി. ഞായറാഴ്ച വരെ ഇടിയുടെയും കാറ്റിെൻറയും അകമ്പടിയോടെയുള്ള കനത്ത മഴ തുടരും. കാറ്റ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ശക്തമാകാൻ സാധ്യതയുണ്ട്.

ശക്തമായ കാറ്റിെൻറ ഫലമായി അൽ വുസ്തയുടെ മരുഭൂമി പ്രദേശങ്ങളിൽ പൊടി ഉയരാൻ സാധ്യതയുണ്ട്. മഴയും ശക്തമാകാൻ സാധ്യതയുണ്ട്.  അമ്പത് മുതൽ 90 മില്ലീമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. വെള്ളപ്പൊക്കത്തിന് ഒപ്പം ദൂരകാഴ്ച കുറയാനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. തിരമാലകൾ നാലുമീറ്റർ ഉയരാനുമിടയുണ്ട്. 

ബുധനാഴ്ച വൈകുന്നേരം മുതലാണ് ന്യൂനമർദത്തിെൻറ ഫലമായി ദോഫാർ ഗവർണറേറ്റിൽ മഴ ലഭിച്ചത്. വ്യാഴാഴ്ച ഉച്ചവരെയുള്ള കണക്കനുസരിച്ച് മിർബാത്തിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 37 മില്ലീമീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. ഖൈറൂൻ ഹൈരിതി-32.8 മി.മീറ്റർ, തഖാ- 23.4 മി.മീറ്റർ, സലാല-20 മി.മീറ്റർ, സദാ-10 മി.മീറ്റർ, ദൽഖൂത്ത്- 4.4 മി.മീറ്റർ എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ ലഭിച്ച മഴ. 
തഖാ, മിർബാത്ത്, സലാല പോർട്ട്, ഷലീം, ഹലാനിയാത്ത് െഎലൻറ് തുടങ്ങിയ സ്ഥലങ്ങളിൽ കൊടുങ്കാറ്റ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ജാഗ്രത പാലിക്കണമെന്നും അത്യാവശ്യക്കാർ അല്ലാത്തവർ വീടുകളിൽ നിന്ന് പുറത്തിറങ്ങരുെതന്നും കൊടുങ്കാറ്റും മഴയുമുള്ള സമയങ്ങളിൽ വാദികൾ മുറിച്ചുകടക്കരുതെന്നും ജാഗ്രതാ സന്ദേശത്തിൽ അറിയിച്ചു.  സലാല നഗരത്തിൽ ബുധനാഴ്ച രാത്രി മഴ പെയ്തതിനാൽ നഗരത്തിലെ താഴ്ന്ന ഭാഗങ്ങളിലെല്ലാം വെള്ളക്കെട്ട് ഉണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanmuscatmalayalam news
News Summary - muscat update
Next Story