മസ്കത്ത് ഗവർണറേറ്റിലെ ലോക്ഡൗൺ വെള്ളിയാഴ്ച നീക്കും
text_fieldsമസ്കത്ത്: കോവിഡ് രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി മസ്കത്ത് ഗവർണറേറ്റിൽ നിലവിലുള്ള ലോക്ഡൗൺ മെയ് 29 വെള്ളിയാഴ്ച നീക്കം ചെയ്യും. ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ് ഇൗ തീരുമാനം കൈകൊണ്ടത്. മസ്കത്തിലെ ലോക്ഡൗൺ നീക്കം ചെയ്യുമെങ്കിലും മത്ര വിലായത്തിലെ ഹെൽത്ത് െഎസോലേഷൻ തുടരും. മസ്കത്തിനും മറ്റ് ഗവർണറേറ്റുകൾക്കുമിടയിലുള്ള സഞ്ചാരം സുഗമമാക്കുന്നതിനും മുൻകരുതൽ നടപടികൾ പാലിച്ചുള്ള സാമ്പത്തിക പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പുവരുത്തുന്നതിനുമായാണ് ലോക്ഡൗൺ നീക്കം ചെയ്യുന്നതെന്ന് ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
സർക്കാർ ഒാഫീസുകളിൽ ജീവനക്കാരെ ജോലിക്ക് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കിയുള്ള തീരുമാനവും സുപ്രീം കമ്മിറ്റി പിൻവലിച്ചു. മെയ് 31 മുതൽ ഒാരോ സ്ഥാപനത്തിലും അമ്പത് ശതമാനം ജീവനക്കാർ ജോലിക്ക് തിരികെയെത്തണം. വാർഷികാവധി ബാക്കിയുള്ള ജീവനക്കാർക്ക് ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ അനുമതിയോടെ അത് എടുക്കാവുന്നതാണ്. ഒാഫീസുകളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കണം ഇൗ അവധിയെടുക്കൽ. രോഗ വ്യാപനം നടക്കാതിരിക്കുന്നതിനുള്ള മുൻ കരുതൽ നടപടികളും ബന്ധപ്പെട്ട ഒാഫീസ് മേധാവികൾ സ്വീകരിക്കണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
രോഗത്തെ പ്രതിരോധിക്കുന്നതിനും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനും വ്യക്തികൾക്കും സമൂഹത്തിനും പങ്കുവഹിക്കാനുണ്ട്. സർക്കാർ-സ്വകാര്യ ഒാഫീസുകൾ തങ്ങളുടെ ജീവനക്കാരെ രോഗബാധയിൽ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ട നയങ്ങൾക്കും നടപടികൾക്കും രൂപം നൽകണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.