മുഖൈസിന എണ്ണപ്പാടത്തെ 17 ശതമാനം ഒാഹരി ഇന്ത്യൻ ഒായിൽ കോർപറേഷന്
text_fieldsമസ്കത്ത്: ഒമാനിൽ ഏറ്റവുമധികം ഉൽപാദനം നടക്കുന്ന എണ്ണപ്പാടമായ മുഖൈസിനയിലെ 17 ശതമാനം ഒാഹരി ഇന്ത്യൻ ഒായിൽ കോർപറേഷൻ സ്വന്തമാക്കി. റോയൽ ഡെച്ച് ഷെല്ലിെൻറ ഒാഹരി 329 ദശലക്ഷം ഡോളറിനാണ് ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനി സ്വന്തമാക്കിയത്. പ്രതിദിനം 1.20 ലക്ഷം ബാരൽ ക്രൂഡോയിലാണ് മുഖൈസിനയിൽ ഉൽപാദിപ്പിക്കുന്നത്. മൊത്തം ഒമാനി ക്രൂഡോയിൽ ഉൽപാദനത്തിെൻറ 13 ശതമാനമാണിത്. ഷെൽ എക്സ്പ്ലൊറേഷൻ ആൻഡ് പ്രൊഡക്ഷെൻറ 100 ശതമാനം ഒാഹരികളും ഷെൽ ഒാവർസീസ് ഹോൾഡിങ്സ് ലിമിറ്റഡിൽ നിന്ന് െഎ.ഒ.സി സ്വന്തമാക്കിയിട്ടുണ്ട്. പങ്കാളിത്ത താൽപര്യത്തോടെയുള്ളതാണ് ഇൗ ഒാഹരികളെല്ലാം.
പര്യവേക്ഷണത്തിലൂടെ ലഭിക്കുന്ന എണ്ണയിൽ അർഹതപ്പെട്ട വിഹിതത്തിെൻറ മാർക്കറ്റിങ് അവകാശങ്ങളും െഎ.ഒ.സിക്ക് ലഭിക്കും. െഎ.ഒ.സിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ െഎ.ഒ.സി.എൽ സിംഗപ്പൂർ പി.ടി.ഇ ലിമിറ്റഡ് വഴിയാണ് ഏറ്റെടുക്കൽ നടത്തിയത്. ഒാക്സിഡെൻറൽ മുഖൈസിന എൽ.എൽ.സിയാണ് എണ്ണപ്പാടം നിലവിൽ പ്രവർത്തിപ്പിക്കുന്നത്. ഒാക്സിഡെൻറലിന് 45 ശതമാനം ഒാഹരിയാണുള്ളത്. ഒമാൻ ഒായിൽ കമ്പനി എസ്.എ.ഒ.സിക്ക് 20 ശതമാനവും ലിവ എനർജി ലിമിറ്റഡിന് 15 ശതമാനവും ടോട്ടൽ ഇ ആൻഡ് പി ഒമാന് രണ്ടു ശതമാനവും പാർടെക്സ് ഒമാൻ കോഒാപറേഷന് ഒരു ശതമാനം പങ്കാളിത്തവും ഇൗ എണ്ണപ്പാടത്തിെൻറ നടത്തിപ്പിലുണ്ട്. എണ്ണ പര്യവേക്ഷണ ഉൽപാദന മേഖലയിലെ െഎ.ഒ.സിയുടെ ഒമാനിലെ ആദ്യ ഏറ്റെടുക്കലാണ് ഇത്. മിഡിലീസ്റ്റിലെ ക്രൂഡോയിൽ ഉൽപാദന രംഗത്തെ കമ്പനിയുടെ വളർച്ച ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.