ഇറാനിൽ നിന്ന് 300ലധികം ഒമാനി പൗരന്മാർ സുരക്ഷിതമായി തിരിച്ചെത്തി
text_fieldsഒമാനി പൗരന്മാർ നാട്ടിലേക്ക് തിരിച്ചെത്തുന്നു
മസ്കത്ത്: മേഖലയിലെ കലുഷിതഗായ സംഘർഷ സാഹചര്യത്തിനിടെ ഇറാനിൽനിന്ന് 300ലധികം ഒമാനി പൗരന്മാർ സുരക്ഷിതമായി തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബന്ദർ അബ്ബാസ് വഴിയുള്ള അവരുടെ ഗതാഗതം ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ചാണ് നടത്തിയത്. ഇറാനിൽ അവശേഷിക്കുന്ന പൗരന്മാരുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിനുള്ള ശ്രമങ്ങൾ 24 മണിക്കൂറും തുടരുന്നുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. ആശയവിനിമയത്തിന് മന്ത്രാലയത്തിന്റെ ആപ്, വാട്സ്ആപ് പ്ലാറ്റ്ഫോമുകൾ എന്നിവ പ്രയോജനപ്പെടുത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ പൗരന്മാർക്ക് പ്രത്യേക ആശയവിനിമയ ലൈനുകൾ അനുവദിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇറാനെതിരായ ഇസ്രായേൽ സൈനിക ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സഹോദര സൗഹൃദ രാജ്യങ്ങളിലെ മന്ത്രിമാരുമായി തുടർച്ചയായ ചർച്ചകൾ നടത്തുന്നതിനിടെയാണ് പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള സയ്യിദ് ബദറിന്റെ പരിശ്രമവും. നിയമവിരുദ്ധവും നിരുത്തരവാദപരവുമായ ഈ ആക്രമണം അവസാനിപ്പിക്കണം. സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയെ പിന്തുണക്കുന്നതിനായി അന്താരാഷ്ട്ര നിയമത്തിന്റെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. പ്രശ്ന പരിഹാരത്തിന് അന്താരാഷ്ട്ര തലത്തിൽ നയതന്ത്രപരവും രാഷ്ട്രീയവുമായ സമ്മർദം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം സയ്യിദ് ബദർ പ്രസ്താവനയിൽ വിശദമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

