Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവന്ദേഭാരത്: ഒമാനിൽ...

വന്ദേഭാരത്: ഒമാനിൽ നിന്നുള്ള അടുത്ത ഘട്ട സർവീസുകൾ പ്രഖ്യാപിച്ചു

text_fields
bookmark_border
വന്ദേഭാരത്: ഒമാനിൽ നിന്നുള്ള അടുത്ത ഘട്ട   സർവീസുകൾ പ്രഖ്യാപിച്ചു
cancel

മസ്കത്ത്: വന്ദേഭാരത് മിഷെൻറ ഭാഗമായി ഒക്ടോബറിൽ ഒമാനിൽ നിന്നുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നു മുതൽ 24 വരെ നീളുന്ന അടുത്ത ഘട്ടത്തിൽ മൊത്തം 70 സർവീസുകളാണ് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് ഉണ്ടാവുക. ഇതിൽ 35 എണ്ണം കേരളത്തിലേക്കാണ്. മസ്കത്തിൽ നിന്ന് കോഴിക്കോടിന് എട്ട് സർവീസും കണ്ണൂരിന് ഏഴെണ്ണവും കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും ആറ് സർവീസുകളുമാണ് ഉള്ളത്. ബാക്കി എട്ട് സർവീസുകളും സലാലയിൽ നിന്നാണ്.


ഒക്ടോബർ ഒന്നിന് മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തിനാണ് കേരളത്തിലേക്കുള്ള ആദ്യ വിമാനം. അന്നു തന്നെ സലാലയിൽ നിന്ന് കണ്ണൂർ/കൊച്ചി റൂട്ടിൽ സർവീസുണ്ട്. സലാലയിൽ നിന്നുള്ള മറ്റ് സർവീസുകളും തീയതിയും: കോഴിക്കോട്/തിരുവനന്തപുരം (മൂന്ന്); കണ്ണൂർ/മുംബൈ (എട്ട്); കോഴിക്കോട്/തിരുവനന്തപുരം (10); കണ്ണൂർ/കൊച്ചി (15); കോഴിക്കോട്/തിരുവനന്തപുരം (17); കണ്ണൂർ/കൊച്ചി (22); കോഴിക്കോട്/തിരുവനന്തപുരം (24).


ഒക്ടോബർ രണ്ടിന് കോഴിേക്കാടിനും കൊച്ചിക്കുമാണ് മസ്കത്തിൽ നിന്നുള്ള അടുത്ത സർവീസ്. മൂന്നിന് കണ്ണൂരിനും നാലിന് തിരുവനന്തപുരത്തിനും കൊച്ചിക്കും അഞ്ചിന് കോഴിക്കോടിനും ആറിന് കണ്ണൂരിനും എട്ടിന് തിരുവനന്തപുരത്തിനും ഒമ്പതിന് കോഴിക്കോടിനും കൊച്ചിക്കും മസ്കത്തിൽ നിന്ന് വിമാനങ്ങളുണ്ട്. 10ന് കണ്ണൂർ, 11ന് തിരുവനന്തപുരവും കൊച്ചിയും, 12ന് കോഴിേക്കാട്, 13ന് കണ്ണൂർ, 15ന് തിരുവനന്തപുരം, 16ന് കോഴിക്കോടും കൊച്ചിയും, 17ന് കണ്ണൂർ, 18ന് തിരുവനന്തപുരം, 19ന് കോഴിക്കോട്, 20ന് കണ്ണൂർ, 22ന് തിരുവനന്തപുരം, 23ന് കോഴിക്കോടും കൊച്ചിയും, 24ന് കണ്ണൂർ എന്നിങ്ങനെയാണ് മസ്കത്തിൽ നിന്നുള്ള മറ്റ് സർവീസുകൾ.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story