ഇന്ത്യ സാമ്പത്തിക വളർച്ചയുടെ പാതയിൽ –നരേന്ദ്ര മോദി
text_fieldsമസ്കത്ത്: ഇന്ത്യ സാമ്പത്തികവളർച്ചയുടെ പാതയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉൽപാദനമേഖലയിലാണ് വളർച്ച കൂടുതൽ ദൃശ്യമെന്നും ഒമാൻ സന്ദർശനത്തിനിടെ സ്വദേശി നിക്ഷേപകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പറഞ്ഞു. ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് കൂടിക്കാഴ്ച നടന്നത്. പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ കൂടുതലായി ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. വിവരസാേങ്കതികമേഖലയിൽ പ്രവർത്തിക്കുന്നവയാണ് കൂടുതലും.
ശാസ്ത്രഗവേഷക കേന്ദ്രങ്ങളും ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ താൽപര്യമെടുത്തിട്ടുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു. നിക്ഷേപ നടപടിക്രമങ്ങൾ ഇന്ത്യ ലളിതമാക്കിയിട്ടുണ്ട്. ഒമാനി നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച പ്രധാനമന്ത്രി ടൂറിസം, ആരോഗ്യം, നിർമാണ ഉൽപാദന മേഖലകളിൽ നിരവധി അവസരങ്ങളാണ് ഉള്ളതെന്ന് പറഞ്ഞു. ഒമാനും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന് നൂറ്റാണ്ടിെൻറ പഴക്കമാണ് ഉള്ളത്.
ഇത് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ, വ്യാപാര പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിന് അനുകൂല ഘടകമാണ്. ഒമാനിലെ വ്യവസായമേഖലകളിലെയും ഫ്രീസോണുകളിലെയും നക്ഷേപാവസരങ്ങൾ ഇന്ത്യൻ നിക്ഷേപകർ പ്രയോജനപ്പെടുത്തണമെന്നും നരേന്ദ്ര മോദി ഉണർത്തി. നിക്ഷേപാവസരങ്ങൾ പരസ്പരം മനസ്സിലാക്കുന്നതിനായി ഇരുരാഷ്ട്രങ്ങളിലെയും ബിസിനസുകാർ ഉഭയകക്ഷി സന്ദർശനങ്ങൾ നടത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സൊഹാർ, സലാല, ദുകം തുറമുഖങ്ങൾ വഴി ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര, വാണിജ്യബന്ധം വർധിച്ചുവരുകയാണെന്ന് നിക്ഷേപക യോഗത്തിൽ പെങ്കടുത്ത ഒമാൻ വാണിജ്യ, വ്യവസായ മന്ത്രി ഡോ.അലി ബിൻ മസൂദ് അൽ സുനൈദി പറഞ്ഞു.
അരിയും ഗോതമ്പും പഞ്ചസാരയുമടക്കം ഇന്ത്യൻ ഉൽപന്നങ്ങൾ ശേഖരിച്ചുവെക്കാനും വിതരണം ചെയ്യുന്നതിനും ഇവിടെ സൗകര്യമുണ്ട്. വിവിധമേഖലകളിൽ വികസനപ്രവർത്തനങ്ങൾ നടന്നുവരുന്ന ഇന്ത്യയിലേക്ക് ധാതുക്കൾ കയറ്റിയയക്കാൻ ഒമാന് സാധിക്കുമെന്നും മന്ത്രി സുനൈദി പറഞ്ഞു. എണ്ണ, പ്രകൃതി വാതക മന്ത്രി ഡോ.മുഹമ്മദ് അൽ റുംഹി, ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാണ്ഡെ, മലയാളി വ്യവസായികളായ എം.എ. യൂസുഫലി, ഡോ.പി. മുഹമ്മദലി എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.