മോദി വന്നു, കണ്ടു; കീഴടക്കിയില്ല
text_fieldsമസ്കത്ത്: ജനക്കൂട്ടത്തിെൻറ സാന്നിധ്യത്താൽ വാർത്തകളിൽ ഇടം നേടുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പരിപാടികൾ. എന്നാൽ, മസ്കത്തിൽ ഞായറാഴ്ച നടന്ന പൊതുപരിപാടി ചർച്ചയായത് കാണികളുടെ കുറവ് മൂലം. ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയമായ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിലാണ് പരിപാടി നടന്നത്. മുപ്പതിനായിരത്തോളം പേർക്ക് ഇരിക്കാനാണ് ഇവിടെ ശേഷിയുള്ളത്. ഏതാണ്ട് ഇത്രത്തോളം പാസുകൾ വിതരണം ചെയ്തെങ്കിലും 13000ത്തോളം പേരാണ് പരിപാടിയിൽ എത്തിയത്.
25000ത്തിലധികം പേർ പെങ്കടുക്കുമെന്നാണ് എംബസി ഏറ്റവും ഒടുവിൽ ഒൗദ്യോഗികമായി അറിയിച്ചതും. വി.െഎ.പി, വി.വി.െഎ.പി സ്റ്റാൻഡുകളിൽ പകുതി പോലും ആളുണ്ടായിരുന്നില്ല. മുപ്പത് സ്റ്റാൻഡുകളിൽ സ്കൂൾ കുട്ടികൾ ഇരുന്നതിന് പുറമെ, ഏതാനും സ്റ്റാൻഡുകളിൽ മാത്രമാണ് പകുതിയിലധികം ആളുണ്ടായത്. പരിപാടി വീക്ഷിക്കാനെത്തിയവരിൽ മലയാളികൾ പൊതുവെ കുറവായിരുന്നു. ഗുജറാത്തികളും ഉത്തരേന്ത്യക്കാരുമായിരുന്നു കൂടുതലും.
ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സോഷ്യൽക്ലബ് വഴിയാണ് പരിപാടിക്കുള്ള രജിസ്ട്രേഷൻ തുടങ്ങിയത്. എംബസി വെബ്സൈറ്റ് മുഖേനയും രജിസ്ട്രേഷനുണ്ടായിരുന്നു.
പുറമെ, തൊഴിലാളികളെയും വിദ്യാർഥികളെയും പെങ്കടുപ്പിക്കണമെന്ന് കാട്ടി കമ്പനികൾക്കും ഇന്ത്യൻ സ്കൂളുകൾക്കും എംബസി അയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. പ്രമുഖ ഹൈപ്പർമാർക്കറ്റിൽനിന്ന് നിരവധി പേരെയാണ് പരിപാടിക്ക് അയച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് ഇത് സംബന്ധിച്ച നിർദേശം കമ്പനിയിൽനിന്ന് ലഭിച്ചതെന്ന് വന്ന ജീവനക്കാരിൽ ഒരാൾ പറഞ്ഞു.
എംബസി നിർദേശപ്രകാരം വിവിധ സ്കൂളുകളിൽനിന്നായി ആയിരത്തിലധികം വിദ്യാർഥികളെയും പരിപാടിക്കായി എത്തിച്ചിരുന്നു. സ്കൂളുകളിൽ ചില ക്ലാസുകൾക്ക് ഇതിനായി ഉച്ചക്ക് ശേഷം അവധി നൽകി. താഴ്ന്ന ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ സ്കൂൾ യൂനിഫോമണിഞ്ഞും പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്നവർ കളർ ഡ്രസ് അണിഞ്ഞുമാണ് എത്തിയത്. സ്റ്റേഡിയത്തിൽ പ്രവേശനം ആരംഭിച്ച ഉച്ചക്ക് രണ്ട് മണി മുതൽക്കേ വിദ്യാർഥികളിൽ ഭൂരിപക്ഷവും എത്തിയിരുന്നു. മണിക്കൂറുകളാണ് ഇവർക്ക് കാത്തിരിക്കേണ്ടി വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.