ഖരീഫ്: സഞ്ചാരികൾക്ക് ഒരുക്കിയത് വിപുലമായ സൗകര്യങ്ങൾ
text_fields
സലാല: ഖരീഫ് കാലത്ത് സലാലയിലെത്തുന്ന സഞ്ചാരികൾക്കായി സർക്കാർ ഒരുക്കിയത് വിപുലമായ സൗകര്യങ്ങൾ. സലാല നഗരത്തിെൻറ മുഖച്ഛായ മാറ്റി പുതിയ മേൽപാലങ്ങളുടെയും റൗണ്ട്എബൗട്ടുകളുടെയും നിർമാണം പൂർത്തിയായിട്ടുണ്ട്.സന്ദർശകരുടെ സമ്മേളന കേന്ദ്രമായ ഇത്തീനിൽ പുതിയ പാർക്കുകളും വിശ്രമ കേന്ദ്രങ്ങളും തയാറായിട്ടുണ്ട്. സഅദയിലും ഹംദാനിലുമാണ് പുതിയ മേൽപ്പാലങ്ങൾ നിർമാണം പൂർത്തിയാക്കിയത്. ഇവ മാസങ്ങൾക്ക് മുേമ്പ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. സലാല – മസ്കത്ത് റോഡിൽ സഅദയിൽ രണ്ട് തട്ടുകളിലായാണ് ഫ്ലൈഒാവർ നിർമിച്ചിട്ടുള്ളത്. ലിങ്ക്റോഡുകളും റൗണ്ട്എബൗട്ടുകളും സ്ട്രീറ്റ്ലൈറ്റുകളും ഇൻറർലോക്ക് ജോലികളും ഏകദേശം പൂർത്തിയായി കഴിഞ്ഞു. സൗന്ദര്യവത്കരണത്തിെൻറ ഭാഗമായ ചെടികളും പുൽത്തകിടികളും മറ്റും പൂർത്തിയാകുന്നതോടെ മസ്കത്ത് ഭാഗത്തുനിന്ന് സലാലയിലേക്ക് കടക്കുന്ന പ്രൗഢ കവാടമായി ഇവിടം മാറും. ഹംദാനിലെ മേൽപാലവും മാസങ്ങൾക്ക് മുേമ്പ നിർമാണം പൂർത്തിയായി ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്.
ലിങ്ക് റോഡുകളും നടപ്പാതകളുടെയും നിർമാണം അവസാനഘട്ടങ്ങളിലാണ്. ബന്ധപ്പെട്ട റോഡുകളുടെ വിപുലീകരണവും ഏറക്കുറെ പൂർത്തിയായിട്ടുണ്ട്. ഖരീഫ് കാലത്ത് ഏറ്റവുമധികം തിരക്കനുഭവപ്പെടുന്ന ഇത്തീൻ മുനിസിപ്പൽ സ്റ്റേഡിയത്തിനോട് ചേർന്ന റോഡുകളും അനുബന്ധ സംവിധാനങ്ങളും പ്രവർത്തനക്ഷമമായിക്കഴിഞ്ഞിട്ടുമുണ്ട്. ദോഫാറിലെ മലനിരകളെ തഴുകി സലാലയുടെ പട്ടണപ്രദേശങ്ങളിൽ പ്രഭാതങ്ങളിൽ കുളിരുമായി പെയ്തിറങ്ങുന്ന ഖരീഫ് മഴ ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ദോഫാറിൽ എത്തിയത്. ദിവസങ്ങൾക്ക് മുേമ്പ കടുത്തചൂടിൽ ഉരുകിയ നഗരവും ജനങ്ങളും ഇപ്പോൾ മഴയുടെ തണുപ്പിലാണ്. സലാല ഫെസ്റ്റിവലിനും കഴിഞ്ഞദിവസം തുടക്കമായിരുന്നു. ഇത്തീൻ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെടിക്കെേട്ടാടെയാണ് ഫെസ്റ്റിവലിെൻറ ഉദ്ഘാടന ചടങ്ങുകൾ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.