Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമോഡേൺ...

മോഡേൺ എക്സ്ചേഞ്ച് സൗജന്യ ഇൻഷുറൻസ് തുക വിതരണം ചെയ്തു

text_fields
bookmark_border
മോഡേൺ എക്സ്ചേഞ്ച് സൗജന്യ ഇൻഷുറൻസ് തുക വിതരണം ചെയ്തു
cancel
camera_alt

മോഡേൺ എക്സ്ചേഞ്ചിെൻറ സൗജന്യ ഇൻഷുറൻസ് തുകയുടെ വിതരണ ചടങ്ങിൽനിന്ന്

മസ്കത്ത്: ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ മോഡേൺ എക്സ്ചേഞ്ച് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഏർപ്പെടുത്തിയ സൗജന്യ ഇൻഷുറൻസ് ആനുകൂല്യം വിതരണം ചെയ്തു. 3750 റിയാലാണ് മരണപ്പെട്ട മൂന്ന് ഉപഭോക്താക്കളുടെ ബന്ധുക്കൾക്കായി കൈമാറിയത്. ഇന്ത്യൻ സോഷ്യൽക്ലബ് മലയാളം വിഭാഗം ഒാഫിസിലാണ് ഇൻഷുറൻസ് തുകയുടെ വിതരണം നടന്നത്.

അമർജിത്ത് കുമാർ സിങ്, നൗഷാദ് വന്നേരി, ബാബ ദീൻ എന്നിവരുടെ ബന്ധുക്കൾക്ക് ഇൻഷുറൻസ് തുകയുടെ ചെക്കുകൾ യഥാക്രമം മലയാളം വിഭാഗം കൺവീനർ അബ്രഹാം മാത്യു, കോ കൺവീനർ പി.ശ്രീകുമാർ, മോഡേൺ എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ് കോശി എന്നിവർ കൈമാറി.

ഉപഭോക്താക്കൾക്കായുള്ള സൗജന്യ ഇൻഷുറൻസ് ആനുകൂല്യം 2013 മുതൽ തുടർന്നുവരുന്നതാണെന്ന് മോഡേൺ എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ് കോശി പറഞ്ഞു. 1250 റിയാലിെൻറ ഇൻഷുറൻസ് കവറേജിന് 30 ദിവസമാണ് പരിധി. ലോകത്തിൽ ഏത് രാജ്യത്ത് വെച്ചായാലും ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കും. സാധാരണ മരണം, അപകട മരണം എന്നിവക്കു പുറമെ സ്ഥിരമായ അംഗവൈകല്യവും ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുന്നതാണ്. 34 ബ്രാഞ്ചുകളാണ് മോഡേൺ എക്സ്ചേഞ്ചിന് ഉള്ളത്. ഒാൺലൈൻ, മൊബൈൽ ആപ് സേവനങ്ങളും ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#modern exchange
Next Story