മിഷൻ വിങ്സ് ഒാഫ് കംപാഷൻ: സമ്പാദ്യകുടുക്ക കൈമാറി സഹോദരങ്ങൾ
text_fieldsമസ്കത്ത്: നാടണയാൻ വഴിയില്ലാതെ ഗൾഫ് നാടുകളിൽ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് തുണയാകാൻ ‘ഗൾഫ് മാധ്യമ’വും മീഡിയ വണ്ണും ചേർന്നൊരുക്കുന്ന മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിലേക്ക് തങ്ങളുടെ സമ്പാദ്യ കുടുക്ക കൈമാറി സഹോദരങ്ങൾ. വാദി കബീർ ഇന്ത്യൻ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ഷയാനും മൂന്നാം ക്ലാസ് വിദ്യാർഥി ഷാസിലുമാണ് സഹജീവി സ്നേഹത്തിന് മാതൃകയായത്. ഹലാ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും കണ്ണൂർ ചെങ്ങളായി സ്വദേശിയുമായ ഷിഹാബ് കാഉസെൻറയും അനീസയുടെയും മക്കളാണ് ഇവർ.
തങ്ങളുടെ കൊച്ചു സമ്പാദ്യം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് നൽകുന്ന കാര്യം ഇവർ തന്നെയാണ് വീട്ടിൽ പറഞ്ഞത്. തുടർന്ന് പിതാവ് ഷിഹാബ് മിഷൻ വിങ്സ് ഒാഫ് കംപാഷനെ കുറിച്ച് പറഞ്ഞപ്പോൾ സന്തോഷത്തോടെ ഇരുവരും തുക കൈമാറാൻ സമ്മതമറിയിക്കുകയായിരുന്നു. ഏറ്റവും അർഹതയുള്ള രണ്ട് പ്രവാസികൾക്ക് ഇൗ കൊച്ചുമിടുക്കരുടെ കുഞ്ഞു സമ്പാദ്യം തുണയാകും. നേരത്തെയും മിഷൻ വിങ്സ് ഒാഫ് കംപാഷനിലേക്ക് വിദ്യാർഥികൾ തങ്ങളുടെ കൊച്ചു സമ്പാദ്യങ്ങൾ കൈമാറിയിരുന്നു.
കോവിഡിെൻറ പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക വിമാനങ്ങളിലെ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും ടിക്കറ്റിന് പണമില്ലാതെ കഷ്ടപ്പെടുന്നവർക്കാണ് മിഷൻ വിങ്സ് ഒാഫ് കംപാഷൻ വഴി വിമാനടിക്കറ്റുകൾ നൽകുന്നത്. പദ്ധതിക്ക് ഒമാനിലും മറ്റ് ജി.സി.സി രാഷ്ട്രങ്ങളിലും സുമനസുകളുടെ വലിയ തോതിലുള്ള പിന്തുണയാണ് ലഭിച്ചത്. ഇതുവരെ മസ്കത്തിൽ നിന്നും സലാലയിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ ഏറ്റവും അർഹതയുള്ള 18 പേർക്കാണ് പദ്ധതി പ്രകാരം ഇതുവരെ ടിക്കറ്റുകൾ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.