Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇബ്രയിൽ...

ഇബ്രയിൽ ഉൽക്കാശില പ്രദർശനത്തിന് തുടക്കം

text_fields
bookmark_border
ഇബ്രയിൽ ഉൽക്കാശില പ്രദർശനത്തിന് തുടക്കം
cancel

ഇബ്ര: വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഇബ്രയിൽ ഉൽക്കാശില പ്രദർശനത്തിന് തുടക്കമായി. ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് എജുക്കേഷനുമായി സഹകരിച്ച് നടക്കുന്ന എക്സിബിഷന്റെ നാലാമത് പതിപ്പ് പൈതൃക-ടൂറിസം മന്ത്രാലയമാണ് നടത്തുന്നത്. ഇബ്ര വിലായത്തിലെ സയന്റിഫിക് ഡിസ്കവറി സെന്ററിലാണ് പ്രദർശനം. ഉൽക്കകളുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനും അവയുടെ സുസ്ഥിര നിക്ഷേപം ഉറപ്പാക്കുന്നതിനും മ്യൂസിയം സംവിധാനം മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ പരിസമാപ്തിയാണ് പ്രദർശനമെന്ന് ഗവർണറേറ്റിലെ പൈതൃക-ടൂറിസം ഡയറക്ടർ സുമായ ഹമദ് അൽ ബുസൈദി പറഞ്ഞു. ഇത് പൈതൃകവും ടൂറിസം ലക്ഷ്യസ്ഥാനങ്ങളും വൈവിധ്യവത്കരിക്കുന്നതിനും കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനും സഹായിക്കും.

അപൂർവവും വ്യത്യസ്തവുമായ ഉൽക്കാശിലകളുടെ ഒരു ശേഖരംതെന്ന പ്രദർശനത്തിലുണ്ട്. ഈ പ്രദർശനം ജ്യോതിശാസ്ത്രത്തിനും ബഹിരാകാശ പ്രേമികൾക്കും സവിശേഷ അനുഭവം പ്രദാനം ചെയ്യുന്നതാണെന്ന് അവർ പറഞ്ഞു. മഗ്നീഷ്യം, ഇരുമ്പ് എന്നിവയാൽ സമ്പന്നമായ സിലിക്കേറ്റ് ധാതുക്കൾ അടങ്ങിയ യുറൈലൈറ്റ് ഉൽക്കാശിലയും 2010ൽ അൽ വുസ്ത ഗവർണറേറ്റിൽ പതിച്ച യൂക്രൈറ്റ് ഉൽക്കാശിലയും ഇവിടത്തെ പ്രദർശനത്തിൽ കാണാം. സുൽത്താനേറ്റിലെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ഉൽക്കാശില വീഴ്ചയുടെ ഭാഗമായ ജിദ്ദത്ത് അൽ ഹരാസിസ് 91 ഉൽക്കാശിലയെ സ്പർശിക്കാനുള്ള അവസരവും സന്ദർശകർക്ക് ലഭിക്കും.

എല്ലാ പ്രായത്തിലുമുള്ളവരിൽനിന്നുമുള്ള വലിയ ഒരുവിഭാഗം ആളുകളെ ഈ പ്രദർശനം ആകർഷിക്കുമെന്നാണ് സംഘാടകർ കണക്കുകൂട്ടുന്നത്. അസാധാരണ ഉൽക്കാശില സാമ്പിളുകളെക്കുറിച്ച് അറിയാനുള്ള അവസരം സന്ദർശകർക്ക് ഇത് നൽകും. അടുത്തവർഷം മാർച്ച് ഒന്നുവരെ നീളുന്നതാണ് പ്രദർശനം. ഗവേഷകർക്കും വിദ്യാർഥികൾക്കും താൽപര്യമുള്ള വ്യക്തികൾക്കും ഉൽക്കാശിലകളുടെ ലോകം പര്യവേഷണം ചെയ്യാനും അവയുടെ ശാസ്ത്രത്തിലേക്ക് ആഴ്ന്നിറങ്ങാനും ഇത് സഹായകമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsOman Newsibrameteorite exhibition
News Summary - Meteorite exhibition begins in Ibra
Next Story