Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമെകുനു: പി.ഡി.ഒ...

മെകുനു: പി.ഡി.ഒ അഞ്ചു ദശലക്ഷം റിയാൽ നൽകി

text_fields
bookmark_border
മെകുനു: പി.ഡി.ഒ അഞ്ചു ദശലക്ഷം റിയാൽ നൽകി
cancel

മസ്കത്ത്: ‘മെകുനു’ ചുഴലിക്കാറ്റ് ദുരിതം വിതച്ച ദോഫാർ, അൽ വുസ്ത മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പെട്രോളിയം ഡെവലപ്മെൻറ് ഒമാൻ അഞ്ചു ദശലക്ഷം റിയാലിെൻറ സംഭാവന നൽകി. ജീവനക്കാരോട് ദുരിത്വാശ്വാസ നിധിയിലേക്ക് സഹായം നൽകാനും അഭ്യർഥിച്ചിട്ടുണ്ട്. ജീവനക്കാരിൽനിന്ന് ഇതുവരെ 1.60 ലക്ഷം റിയാലാണ് പിരിഞ്ഞ് ലഭിച്ചത്. ദുരിതബാധിത പ്രദേശങ്ങളിൽ വീടുകൾ പുനർനിർമിക്കാനും മറ്റ് ആശ്വാസ പ്രവർത്തനങ്ങൾക്കുമാകും ഇൗ തുക വിനിയോഗിക്കുക. പി.ഡി.ഒ സമൂഹത്തിെൻറ സുരക്ഷക്കും ശാക്തീകരണത്തിനും വിജയത്തിനും എന്നും പ്രതിജ്ഞാബദ്ധമായ കോർപറേറ്റ് പൗരനാണെന്ന് എണ്ണ, പ്രകൃതി വാതക മന്ത്രിയും പി.ഡി.ഒ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ.മുഹമ്മദ് ബിൻ ഹമദ് അൽ റുംഹി പറഞ്ഞു.

ചികിത്സയിലായിരുന്ന ഒമാനി മരിച്ചു 
മസ്കത്ത്: ‘മെകുനു’ ചുഴലിക്കാറ്റിൽ രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒമാൻ സ്വദേശി മരിച്ചു. ഹസൻ അൽ മഹ്രിയാണ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ മരിച്ചത്. കാറ്റും മഴയുമുണ്ടായ രണ്ടാമത്തെ ദിവസം ഒഴുക്കിൽപെട്ട രണ്ടു വാഹനങ്ങൾ ഇദ്ദേഹവും സുഹൃത്തുക്കളും കരക്കടുപ്പിക്കാൻ ശ്രമിക്കവേയാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച  ഇരുമ്പ് ഹുക്കുകളിൽ ഒന്ന് വാഹനത്തിൽനിന്ന് വിട്ട് ഹസൻ അൽ മഹ്രിയുടെ തലയിൽ ഇടിക്കുകയായിരുന്നു. തുംറൈത്തിൽ വെച്ചാണ് അപകടമുണ്ടായത്. ഒമ്പതു ദിവസം കോമയിൽ കിടന്ന ശേഷമാണ് ഇദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsMekunu
News Summary - mekunu-oman-gulf news
Next Story