Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമെകുനു: ദോഫാറിലെ...

മെകുനു: ദോഫാറിലെ പ്രധാന റോഡുകൾ അടച്ചു

text_fields
bookmark_border
മെകുനു: ദോഫാറിലെ പ്രധാന റോഡുകൾ അടച്ചു
cancel

മസ്കത്ത്:  ദോഫാർ ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി റോഡുകളിൽ ഗതാഗതം നിരോധിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ചുഴലിക്കാറ്റിലും പേമാരിയിലും കാര്യമായ നാശം സംഭവിച്ചവയാണ് ഇൗ റോഡുകൾ. പ്രധാന അറ്റകുറ്റപ്പണികൾ ആവശ്യമുള്ള ഇൗ റോഡുകളിലൂടെയുള്ള യാത്ര വാഹനയാത്രികർക്ക് അപകടമുണ്ടാക്കുമെന്നതിനാലാണ് നടപടിയെന്നും ആർ.ഒ.പി അറിയിച്ചു. 

ഹാസിഖ്-ഷുവൈമിയ, തുംറൈത്ത്-മർമൂൽ, അൽ മസ്യൂന-തുംറൈത്ത്, റായ്സൂത്ത്-ഷഹാബ് അസാഇബ്, തഖാ-മിർബാത്ത് റോഡുകളാണ് അടച്ചത്. സലാല-മസ്കത്ത് ഹൈവേയിലും ഗതാഗതം നിലച്ചു. ഇൗ ഹൈവേയിൽ ഖിത്ബിത്തിനും തോഖക്കുമിടയിലുള്ള ഭാഗത്ത് റോഡിൽ വെള്ളം കയറിയതിനാലാണ് പൊലീസ് തിങ്കളാഴ്ച രാവിലെ മുതൽ വാഹനങ്ങൾ കടത്തിവിടാതിരുന്നത്. സലാല-മസ്കത്ത് റോഡിെൻറ വലിയ ഭാഗത്തും റോഡിെൻറ ഇരുവശങ്ങളിലുമുള്ള മരുഭൂമിയിൽ പ്രളയജലം നിറഞ്ഞിരിക്കുകയാണ്. ഇൗ ജലമാണ് ഏതാണ്ട് 20 കിലോമീറ്റർ ഭാഗത്ത് റോഡിലേക്ക് കയറിക്കിടക്കുന്നത്. മസ്കത്ത്-സലാല റൂട്ടിലെ വാഹനങ്ങൾ തീരദേശ റോഡ് വഴിയാണ് ഇപ്പോൾ കടത്തി വിടുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഗതാഗതയോഗ്യമല്ലാത്ത റോഡുകൾ അടച്ച സാഹചര്യം മുൻനിർത്തി ചില റൂട്ടുകളിലെ സർവിസ് നിർത്തിെവച്ചതായി മുവാസലാത്ത് അറിയിച്ചു. സലാല-മസ്കത്ത്, സലാല-മർമൂൽ, സലാല-മസ്യൂന റൂട്ടിലെ സർവിസുകളാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചത്. അതിനിടെ, കാറ്റും മഴയും മൂലം ഗതാഗത-വാർത്താവിനിമയ മേഖലക്കുണ്ടായ നാശം വിലയിരുത്താൻ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ ഫുതൈസി വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsMekunu
News Summary - mekunu-oman-gulf news
Next Story