ഒമാെൻറ ധനക്കമ്മി 52 ശതമാനം കുറഞ്ഞു
text_fieldsമസ്കത്ത്: ഇൗ വർഷത്തിെൻറ ആദ്യപാദത്തിൽ ഒമാെൻറ യഥാർഥ ധനക്കമ്മിയിൽ കുറവ്. കഴിഞ്ഞവർഷം സമാന കാലയളവിനെ അപേക്ഷിച്ച് നോക്കുേമ്പാൾ 52 ശതമാനത്തിെൻറ കുറവാണ് കമ്മിയിൽ ഉണ്ടായതെന്ന് ഫിനാൻഷ്യൽ അഫയേഴ്സ് ആൻഡ് എനർജി റിസോഴ്സസ് കൗൺസിൽ യോഗം വിലയിരുത്തി.
2017 ഡിസംബർ 31ന് അവസാനിച്ച ധനകാര്യ വർഷത്തിലെ ബജറ്റിെൻറ അന്തിമ അക്കൗണ്ട് സംബന്ധിച്ച റിപ്പോർട്ടും യോഗം വിലയിരുത്തി.
2016നെ അപേക്ഷിച്ച് കഴിഞ്ഞവർഷം കമ്മിയിൽ 30 ശതമാനത്തിെൻറ കുറവുണ്ടായതായി ധനകാര്യമന്ത്രി ദാർവിഷ് ബിൻ ഇസ്മാഇൗൽ ബിൻ അലി അൽ ബലൂഷിയുടെ അധ്യക്ഷതയിൽ നടന്ന യോഗം വിലയിരുത്തി. എണ്ണവിലയിലെ തിരിച്ചുകയറ്റത്തിനൊപ്പം ചെലവുകുറക്കലിനും വരുമാന വർധനക്കും സർക്കാർ ൈകക്കൊണ്ട നടപടികളും യോഗം അവലോകനം ചെയ്തു. മാർച്ച് 31വരെയുള്ള രാജ്യത്തെ ധനകാര്യ സ്ഥിതിയും യോഗം വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.