മസൂൺ െഡയറി ഉൽപന്നങ്ങൾ ഇന്നുമുതൽ രണ്ടു നഗരങ്ങളിൽ
text_fieldsമസ്കത്ത്: ഒമാനിലെ ഭക്ഷ്യസുരക്ഷാ മേഖലയിലെ സുപ്രധാന പദ്ധതികളിലൊന്നായ മസൂൺ െഡ യറിയുടെ പാലും പാലുൽപന്നങ്ങളും ഞായറാഴ്ച മുതൽ മസ്കത്തിലും സുഹാറിലും ലഭ്യമാകും. കാർഷിക-ഫിഷറീസ് മന്ത്രി ഡോ. ഹമദ് സൈദ് അൽ ഒൗഫിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ് ങിൽ മസൂൺ െഡയറി ഉൽപന്നങ്ങൾ ഒമാൻ വിപണിയിൽ അവതരിപ്പിക്കും.
ഉയർന്ന നിലവാരമുള ്ള പാലുൽപന്നങ്ങളുടെ ഉൽപാദനത്തിൽ ഒമാനെ മുൻനിരയിൽ എത്തിക്കാൻ ലക്ഷ്യമിട്ടുള്ള കമ്പനി ബുറൈമി ഗവർണറേറ്റിലെ സുനൈനയിലാണ് സ്ഥിതിചെയ്യുന്നത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കായുള്ള സർക്കാർ ഉടമസ്ഥയിലുള്ള ഒമാൻ ഫുഡ് ഇൻവെസ്റ്റ്മെൻറ് കമ്പനിയുടെയും സർക്കാർ പെൻഷൻ, നിക്ഷേപ ഫണ്ടുകളുടെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനിക്ക് 100 ദശലക്ഷം റിയാലോളമാണ് മുടക്കുമുതൽ. 2017 ഒക്ടോബറിൽ ശിലാസ്ഥാപനം നടത്തിയ കമ്പനിയുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം നടന്നുവരുകയായിരുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രവർത്തനമാരംഭിക്കാൻ സാധിച്ചുവെന്നത് ശ്രദ്ധേയമായ നേട്ടമാണെന്ന് മസൂൺ െഡയറി കമ്പനി സി.ഇ.ഒ ഡോ. അർജുൻ സുബ്രഹ്മണ്യൻ പറഞ്ഞു. ഒാഹരിയുടമകളുടെയും മാനേജ്മെൻറിെൻറയും ജീവനക്കാരുടെയും ഒരുമിച്ചുള്ള പരിശ്രമമാണ് ഇത് സാധ്യമാക്കിയത്. ഒമാനിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങൾ എന്ന നിലക്കാണ് മസ്കത്തിലും സുഹാറിലും ആദ്യം വിതരണം ആരംഭിക്കുന്നത്.
അടുത്ത ഘട്ടത്തിൽ ഇബ്രി, ദോഫാർ അടക്കം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. ആറുമാസത്തിനുള്ളിൽ ഒമാൻ മുഴുവനും വിതരണ ശൃംഖല വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ഡോ. അർജുൻ സുബ്രഹ്മണ്യൻ പറഞ്ഞു. ഫാമിലെ പശുക്കളുടെ എണ്ണം വർധിപ്പിക്കാനും പദ്ധതിയുണ്ട്. പുതിയ പശുക്കുട്ടികളെ ഉൾക്കൊള്ളിക്കാൻ തക്ക വിധത്തിലാണ് ഫാക്ടറി നിർമിച്ചിരിക്കുന്നത്. ഭാവിയിൽ ഉൽപാദനം ദിവസം ദശലക്ഷം ലിറ്റർ എന്ന തലത്തിലേക്ക് ഉയർത്താനും പദ്ധതിയുണ്ടെന്ന് സി.ഇ.ഒ പറഞ്ഞു.
3500 പശുക്കളുമായാണ് ഫാം ആരംഭിച്ചത്. 2026ഒാടെ ഇത് 25,000മായി ഉയർത്താനാണ് പദ്ധതി. ദിവസം 30 ലിറ്ററോളം പാൽ തരുന്ന ഹോൾസ്റ്റൈൻ ഇനത്തിലുള്ള പശുക്കളെ കൂളിങ് സംവിധാനം ഉപയോഗിച്ച് താപനില 25 ഡിഗ്രി സെൽഷ്യസ് ആയി സ്ഥിരപ്പെടുത്തിയ 15 ഷെഡുകളിലായാണ് പാർപ്പിച്ചിരിക്കുന്നത്. ഒരു ദിവസം ദശലക്ഷം ലിറ്റർ പാൽ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള സെൻട്രൽ പ്രോസസിങ് പ്ലാൻറിന് ഒപ്പം മലിനജല സംസ്കരണ പ്ലാൻറും മേഖലയിലെ തന്നെ ആദ്യ ബയോഗ്യാസ് പ്ലാൻറും മസൂൺ െഡയറിയുടെ ഭാഗമാണ്. പാൽ, ലോങ് ലൈഫ് പാൽ, ഫ്ലേവേർഡ് പാൽ, തൈര്, ലബൻ, െഎസ്ക്രീം, വെണ്ണ, ജ്യൂസ് തുടങ്ങിയ ഉൽപന്നങ്ങൾ ഒമാനിലും മറ്റ് ജി.സി.സി രാജ്യങ്ങളിലും വിതരണം ചെയ്യാൻ ലക്ഷ്യമിട്ടാണ് കമ്പനി ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.