Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമവേല...

മവേല പഴം-പച്ചക്കറി മാർക്കറ്റ് നാളെ തുറക്കും; വ്യാപാരികൾ ആഹ്ളാദത്തിൽ

text_fields
bookmark_border
മവേല പഴം-പച്ചക്കറി മാർക്കറ്റ് നാളെ തുറക്കും; വ്യാപാരികൾ ആഹ്ളാദത്തിൽ
cancel

മസ്കത്ത്: േകാവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി കഴിഞ്ഞ ആറു മാസമായി അടഞ്ഞുകിടക്കുകയായിരുന്ന മവേല പഴം-പച്ചക്കറി മാർക്കറ്റിലെ ചില്ലറ വിൽപന വിഭാഗം ചൊവ്വാഴ്ച മുതൽ തുറന്നുപ്രവർത്തിക്കും. കോവിഡ് 19 വ്യാപനത്തിെൻറ ആദ്യ ഘട്ടത്തിൽ രണ്ടു പ്രാവശ്യം തുറക്കുകയും അടക്കുകയും ചെയ്തെങ്കിലും ജൂൺ ആറുമുതൽ അനിശ്ചിതമായി മാർക്കറ്റ് അടച്ചിടുകയായിരുന്നു. നീണ്ട കാത്തിരിപ്പിനുശേഷം മാർക്കറ്റ് തുറക്കുന്ന ആഹ്ലാദത്തിലാണ് മാർക്കറ്റിലെ വ്യാപാരികൾ. എന്നാൽ, കടുത്ത നിയന്ത്രണങ്ങളോടെയാണ് മാർക്കറ്റ് തുറക്കുന്നത്. ചില്ലറ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഉച്ചക്ക് ഒന്നുമുതൽ വൈകീട്ട് ആറ് വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക. കോവിഡ് മാനദന്ധങ്ങൾ പാലിച്ച് മാത്രമാണ് പൊതുജനങ്ങൾക്ക് പ്രവേശനം. പൊതുജനങ്ങൾ രണ്ടാം ഗേറ്റിലൂടെയാണ് പ്രവേശിക്കേണ്ടത്. മാർക്കറ്റിലെത്തുന്നവർക്ക് മാർക്കറ്റിന് അകത്തും പുറത്തും വാഹന പാർക്കിങ് അനുവദിക്കും. ആവശ്യം വരുകയാണെങ്കിൽ അധിക കവാടങ്ങൾ ഉപഭോക്താക്കൾക്ക് തുറന്നുകൊടുക്കും. 12 വയസ്സിന് മുകളിലുള്ളവർക്കു മാത്രമാണ് മാർക്കറ്റിൽ പ്രവേശനം അനുവദിക്കുക. ഒരു വാഹനത്തിൽ രണ്ടു പേർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.

മൊത്തവ്യാപാര മാർക്കറ്റ് പുലർച്ച അഞ്ചുമുതൽ ഉച്ചക്ക് 11 വരെയാണ് പ്രവർത്തിക്കുക. റഫ്രിജറേറ്റർ വാഹനങ്ങൾക്കും മൂന്ന് ടണ്ണിൽ കൂടുതലുള്ള വാഹനങ്ങൾക്കുമാണ് പ്രവേശനം അനുവദിക്കുക. കോവിഡ് മുൻകരുതലുകൾ പൂർണമായി പാലിക്കുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. സാമൂഹിക അകലം, മാസ്ക് ധരിക്കൽ, സാനിറ്റൈസർ ഉപയോഗിക്കൽ എന്നിവ കർശനമായി നിരീക്ഷിക്കുമെന്ന് നഗരസഭ അറിയിച്ചു.

നീണ്ട കാത്തിരിപ്പിനുശേഷം മാർക്കറ്റ് തുറക്കുന്നതിൽ വ്യാപാരികൾ ഏറെ സന്തോഷിക്കുന്നതായി പഴം-പച്ചക്കറി മൊത്തവ്യാപാര സ്ഥാപനമായ സുഹൂൽ അൽ ഫൈഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. ദീർഘകാലമായി അടഞ്ഞുകിടക്കുകയായിരുന്ന മാർക്കറ്റിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുപോവാൻ വ്യാപാരികൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളെ വരവേൽക്കാൽ വ്യാപാരികൾ തയാറെടുക്കയാണ്.

കടകൾ വൃത്തിയാക്കിയും മറ്റ് അറ്റകുറ്റപ്പണികൾ നടത്തിയും ആവശ്യമായ എല്ലാ ഒരുക്കവും നടത്തുകയാണവർ. ഇതിെൻറ ഭാഗമായി പഴം-പച്ചക്കറികളുടെ ഇറക്കുമതി തിങ്കളാഴ്ച മുതൽ ആരംഭിക്കും. ലോകത്തിെൻറ എല്ലാ ഭാഗത്തുനിന്നും വിമാന സർവിസുകൾ ഉള്ളതിനാൽ പഴം-പച്ചക്കറികൾ ധാരാളമായി ഇറക്കുമതി ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മാർക്കറ്റ് ഉണർത്തുന്നതിെൻറ ഭാഗമായി 2019ലെ പ്ലാൻ അനുസരിച്ചാണ് പഴങ്ങളും പച്ചക്കറികളും ഇറക്കുമതി ചെയ്യുന്നത്. ഏതാനും ദിവസത്തിനുള്ളിൽ തന്നെ മാർക്കറ്റ് സാധാരണഗതി പ്രാപിക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

കഴിഞ്ഞ വർഷം വ്യാപാരികൾക്ക് നഷ്ടത്തിെൻറ വർഷമായിരുന്നു. ദൈവത്തിെൻറ അനുഗ്രഹംകൊണ്ട് മാത്രമാണ് പിടിച്ചുനിൽക്കാൻ കഴിഞ്ഞത്. വൻ പ്രതിസന്ധിയിലൂടെയാണ് വ്യാപാരികൾ കടന്നുവന്നത്. മാർക്കറ്റ് ഉടൻ തുറക്കുമെന്ന പ്രതീക്ഷയിലാണ് പല വ്യാപാരികളും ദിവസങ്ങൾ തള്ളിനീക്കിയത്.

ഇൗ പ്രതിസന്ധിക്കിടയിലും വ്യാപാരികൾ കൃത്യമായി വാടക നൽകിയിരുന്നു. ഇൗ വർഷവും ലാഭം പ്രതീക്ഷിക്കുന്നില്ല, പിടിച്ച് നിൽക്കാൻ മാത്രമാണ് ശ്രമിക്കുക.

ഇപ്പോൾ പാകിസ്താൻ നാരങ്ങയുടെ സീസനാണ്. നാരങ്ങ ധാരാളമായി എത്തുന്നുണ്ട്.

ഏതായാലും മാർക്കറ്റ് തുറക്കുന്നതോടെ വ്യാപാരികളുടെ പ്രതീക്ഷകൾ ചിറകടിക്കാൻ തുടങ്ങിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mavela Vegetable Market
Next Story