മത്ര സൂഖിൽ അഗ്നിസുരക്ഷ സംവിധാനം പൂർത്തിയാകുന്നു
text_fieldsമത്ര: അഗ്നിബാധകൾ ഉണ്ടാകുന്നപക്ഷം പ്രതിരോധിക്കുന്നതിനായുള്ള സമഗ്ര സംവിധാനം മത്ര സൂഖിൽ നിർമാണം പൂർത്തിയായിവരുന്നു. നിർമാണപുരോഗതി മസ്കത്ത് നഗരസഭ ചെയർമാൻ മുഹ്സിൻ ബിൻ മുഹമ്മദ് അൽ ശൈഖ് തിങ്കളാഴ്ച വിലയിരുത്തി. സൂഖിലെത്തുന്ന ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് പുതിയ സംവിധാനം ഒരുക്കുന്നതെന്ന് മസ്കത്ത് നഗരസഭ പത്രക്കുറിപ്പിൽ അറിയിച്ചു. നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥരും ചെയർമാന് ഒപ്പമുണ്ടായിരുന്നു.
മത്ര സൂഖിൽ ചെറുതും വലുതുമായ തീപിടിത്തങ്ങൾ പതിവാണ്. ചെറിയ തീപിടിത്തങ്ങൾ കടക്കാരുടെ കാര്യക്ഷമമായ ഇടപെടൽ നിമിത്തമാണ് സമീപ കടകളിലേക്ക് പടരാത്തത്. സൂഖിെൻറ ഉൾവശങ്ങളിലേക്ക് വാഹനങ്ങൾക്ക് കടന്നുചെല്ലാൻ സാധിക്കാത്തതിനാൽ വലിയ തീപിടിത്തങ്ങൾ ഉണ്ടാകുന്ന സമയത്ത് ഫയർഫോഴ്സ് ഇടപെടൽ പ്രയാസകരമാണ്. വാഹനങ്ങൾ പ്രധാന റോഡുകളിൽ നിർത്തിയിട്ടശേഷം ഹോസ് ഉപയോഗിച്ച് ഉൾവശത്ത് വെള്ളമെത്തിച്ചാണ് ഇത്തരം സാഹചര്യങ്ങളിൽ ഫയർഫോഴ്സ് തീയണക്കുന്നത്.
ഇൗ ബുദ്ധിമുട്ട് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് സൂഖിൽ നഗരസഭ അഗ്നിസുരക്ഷ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇതിെൻറഭാഗമായി സൂഖിെൻറ വിവിധയിടങ്ങളിൽ ഫയർ അലാറം സജ്ജീകരിച്ചിട്ടുണ്ട്. അലാറം പ്രവർത്തിക്കാത്തപക്ഷം ‘മാന്വൽ േകാൾ’ പോയൻറിലേക്ക് നീങ്ങി രക്ഷാ ബട്ടൺ ഉപയോഗിക്കാവുന്നതാണ്. സൂഖിെൻറ ഒരു വശത്ത് കരുതൽ ജലസംഭരണിയും അതിൽനിന്ന് വിവിധ ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പുകളും പമ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. തീപിടിത്തങ്ങൾ ഉണ്ടാകുന്നപക്ഷം പെെട്ടന്നുള്ള ഇടപെടൽ സാധ്യമാക്കാനും അതുവഴി നാശനഷ്ടം കുറക്കാനും പുതിയ സംവിധാനംവഴി സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.