മലയാളി രോഗബാധിതരിൽ നല്ല പങ്കും ബാച്ച്ലർ താമസക്കാർ
text_fieldsമത്ര: കോവിഡ് സ്ഥിരീകരിച്ച് െഎസോലേഷനിൽ കഴിയുന്നവരിൽ കൂടുതലും മത്ര മേഖലയിൽ ന ിന്നുള്ളവരാണ് എന്ന വാര്‍ത്ത നാട്ടിലുള്ള ആശ്രിതരിലും ഒമാനിലെ പ്രവാസി സുഹൃത്തുക്കള ിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ, കോവിഡിെൻറ സമൂഹ വ്യാപനം തടയാ ൻ ഇവരെ പ്രത്യേകം നിരീക്ഷണത്തിൽ വെക്കുകയാണെന്നും ഒരു ആശങ്കയും വേണ്ടതില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. പൊന്നാനി,കോട്ടക്കല്‍, ഇരിക്കൂര്‍, മട്ടന്നൂര്‍, തലശ്ശേരി, എടക്കാട് തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് നിലവിൽ െഎസോലേഷനിലുള്ളത്. െഎസോലേഷൻ സൗകര്യമില്ലാത്തതിനാൽ ആരോഗ്യ വകുപ്പ് റൂവിയിൽ ഒരുക്കിയ പ്രത്യേക സംവിധാനത്തിലാണ് ബാച്ച്ലർ താമസക്കാർ കഴിയുന്നത്. ഇവർക്കാർക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ നിലവിലില്ല. കൃത്യമായ പരിചരണവും ആവശ്യമായ ചികിത്സയും സമയാസമയം ഭക്ഷണവും ലഭിക്കുന്നുണ്ടെന്നുമാണ് നിരീക്ഷണത്തിൽ കഴിയുന്ന പൊന്നാനി സ്വദേശി അറിയിച്ചത്.
ഒരേ മുറിയില്‍ താമസിക്കുന്നവരാണ് രോഗബാധിതരിൽ പലരും. ഭാര്യക്കും ചെറിയ കുട്ടിക്കുമൊപ്പം താമസിക്കുന്ന ഒരു മലപ്പുറം സ്വദേശിയും െഎസോലേഷനിൽ ഉള്ളവരില്‍ പെടും. ഭാര്യക്കും കുട്ടിക്കും രോഗലക്ഷണങ്ങൾ മാത്രമാണ് ഉള്ളത്.
ഫ്ലാറ്റിലെ മുറികള്‍ ഷെയർ ചെയ്ത് ഒരുമിച്ച് ഭക്ഷണം കഴിക്കുന്നവരായതിനാല്‍ ഒരാള്‍ക്ക് രോഗമുണ്ടായാല്‍ സമ്പര്‍ക്കത്തിലൂടെ മറ്റുള്ളവരിലേക്കുള്ള വ്യാപനവും നടക്കും. അക്കാരണത്താലാണ് മത്ര പ്രദേശത്ത് കൂടുതലായി രോഗപകർച്ചയുണ്ടായത്. അധികൃതർ മത്രയില്‍ ലോക്ഡൗണ്‍ കര്‍ശനമാക്കിയതും ഇക്കാരണം നിമിത്തമാണ്. വരും ദിവസങ്ങളില്‍ പോസറ്റിവ് കേസുകളുടെ എണ്ണം കുറഞ്ഞുവന്നാല്‍ മാത്രമേ നിലവിൽ മത്രയിലുള്ള നിയന്ത്രണങ്ങളില്‍ അയവ് വരുകയുള്ളൂ.അതേസമയം, മത്രയുടെ വിവിധ പ്രദേശങ്ങളില്‍ ഭക്ഷ്യോൽപന്ന കിറ്റുകളുടെ സൗജന്യ വിതരണം നടക്കുന്നുണ്ട്. പ്രധാനമായും ഫാമിലികളുടെ താമസസ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം നടന്നത്. നിരവധി മലയാളി കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ കിട്ടി. ഒരു ചെറിയ കുടുംബത്തിന് ഒരു മാസം കഴിഞ്ഞുകൂടാന്‍ പാകത്തിലുള്ള ബസ്മതി അരി, ആട്ട, പാചകയെണ്ണ, പാല്‍പ്പൊടി, പഞ്ചസാര, ഈത്തപ്പഴം തുടങ്ങിയ ഇനങ്ങളാണ് കിറ്റിലുള്ളത്. ബാച്ലർമാർ കൂടുതലായുള്ള ഭാഗങ്ങളില്‍ വിതരണം എത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് അവരുള്ളത്.
കൂടുതൽ ബാച്ച്ലർ താമസക്കാരുള്ള ഫ്ലാറ്റുകളില്‍ കരുതിവെച്ച ഭക്ഷണ സാധനങ്ങൾ ഇതിനകം തീർന്നിരിക്കുകയാണ്. വാഹന ഗതാഗതത്തിന് നിയന്ത്രണമുള്ളതിനാല്‍ ദാര്‍സൈത്തിലും വാദികബീറിലുമൊക്കെയുള്ള ഹൈപ്പർ മാര്‍ക്കറ്റുകളിലേക്ക് അവശ്യ സാധനങ്ങള്‍ക്കായി പോയിവരുക സാധിക്കാത്തതിനാലുള്ള വിഷമാവസ്ഥയിൽ കഴിയുന്നവരുണ്ട്. ഇതോടൊപ്പം ചെലവുകൾക്കായി കരുതിവെച്ച പണം തീര്‍ന്നതിനാല്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങാൻ കഴിയാത്തവരുമുണ്ട്. ഭക്ഷണത്തിന് പ്രയാസമനുഭവിക്കുന്നവർക്ക് മലയാളി സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണം വലിയ ആശ്വാസമാകുന്നുണ്ട്. റൂവിയിലെയും മറ്റും സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഇവരുടെ ഭക്ഷണ വിതരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.