മല്ലു ട്രാവലർ ശാക്കിർ ഒമാനിലെത്തി; ടോപ് ഗിയറിൽ ‘ആമിന’യും
text_fieldsമസ്കത്ത്: കണ്ണൂർ ഇരിട്ടി സ്വദേശിയായ ശാക്കിർ സുബ്ഹാനെ ചിലപ്പോൾ പലർക്കും പരിചയ മുണ്ടാകില്ല. എന്നാൽ മല്ലു ട്രാവലറും സഹചാരിയുമായ ആമിന എന്ന ടി.വി.എസ് അപ്പാച്ചെ ആർ. ടി.ആർ 200 ബൈക്ക് യാത്രകളെ സ്നേഹിക്കുന്ന മലയാളികളുടെ നാവിൻതുമ്പിൽ സുപരിചിതമായ പ േരാണത്. കേരളത്തിൽനിന്ന് യൂറോപ്പിലേക്ക് മോേട്ടാർ സൈക്കിളിൽ യാത്രപോകുന്ന ശാ ക്കിർ മസ്കത്തിലെത്തി. ഇനിയുള്ള ഒരുമാസം ഒമാെൻറ വിവിധ ഭാഗങ്ങളിൽ കറങ്ങാനാണ് പദ് ധതി. ചൊവ്വാഴ്ച രാവിലെ മസ്കത്തിൽനിന്ന് സലാലയിലേക്ക് തിരിക്കും.
നവംബർ 29ന് മസ്കത്ത് ഗ്രാൻഡ് മാളിൽ മീറ്റപ്പും സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ 27ന് കണ്ണൂരിൽ നിന്നായിരുന്നു ശാക്കിറിെൻറ സ്വപ്നയാത്രയുടെ ഫ്ലാഗ് ഒാഫ്. റോഡുമാർഗം മുംബൈയിലെത്തി. അന്താരാഷ്ട്ര യാത്രക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബൈക്ക് അവിടെനിന്ന് കപ്പൽ മാർഗം സുഹാർ തുറമുഖത്തിലേക്ക് അയച്ചു. പിന്നീട് ശാക്കിർ വിമാനമാർഗം ദോഹയിലും തുടർന്ന് രണ്ടു ദിവസം മുമ്പ് മസ്കത്തിലുമെത്തി. ഞായറാഴ്ചയാണ് ബൈക്ക് ഒമാനിലെത്തിയത്. കസ്റ്റംസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബൈക്ക് ഒാടിച്ചാണ് മസ്കത്തിലെത്തിച്ചത്.
ശാക്കിറിെൻറ റോഡുയാത്ര ഒമാനിൽനിന്നാണ് തുടങ്ങുന്നത്. ഒമാനിൽ ഒരു മാസം കറങ്ങിയശേഷം യു.എ.ഇയിലേക്ക് പോകും. അവിടെനിന്ന് ഇറാൻ, അർമീനിയ,ജോർജിയ, അസർബൈജാൻ, തുർക്കി വഴി യൂറോപ്പിലേക്ക് കടക്കാനാണ് പദ്ധതി. ഏഴുമാസം കൊണ്ട് യൂറോപ്പ് മുഴുവൻ കറങ്ങാൻ കഴിയുമെന്നാണ് കരുതുന്നത്. മറ്റു ഭൂഖണ്ഡങ്ങളിലേക്ക് പോകുന്ന കാര്യം യൂറോപ്പ് യാത്രക്കുശേഷമാകും തീരുമാനിക്കുക. യാത്രാവിശേഷങ്ങൾ എല്ലാ ദിവസവും സമൂഹമാധ്യമ ചാനലായ മല്ലു ട്രാവലറിലൂടെ ഫോളോവേഴ്സിന് മുന്നിലേക്ക് എത്തിക്കുന്നുമുണ്ട്.
യൂട്യൂബിലെ മൂന്നര ലക്ഷത്തിലധികം പേരടക്കം ഏഴു ലക്ഷത്തോളമാണ് സമൂഹ മാധ്യമങ്ങളിൽ ശാക്കിറിനെ പിന്തുടരുന്നത്. സമൂഹ മാധ്യമങ്ങളിലെ നിറഞ്ഞ പിന്തുണയാണ് യാത്രകൾ തുടരാനുള്ള കരുത്തെന്ന് ശാക്കിർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. 82 രാജ്യങ്ങളിൽനിന്നുള്ള സുഹൃത്തുക്കളുടെ പിന്തുണ യൂറോപ്പ് യാത്രക്കുണ്ട്. യാത്രെച്ചലവ് കുറക്കാനും ഒാരോ രാജ്യങ്ങളിൽ കറങ്ങാനും സമൂഹ മാധ്യമങ്ങളിലെ ചങ്ങാതിക്കൂട്ടം നൽകുന്ന സഹായം വളരെ വലുതാണെന്നും മല്ലു ട്രാവലർ പറയുന്നു.
ഉമ്മ ആമിനയുടെ പേരാണ് ബൈക്കിന് ഇട്ടിട്ടുള്ളത്. ബൈക്ക് ലക്ഷത്തോളം രൂപ മുടക്കി മോഡിഫൈ ചെയ്തെടുത്താണ് യാത്രക്ക് പര്യാപ്തമാക്കിയത്. അന്തർ ദേശീയ ബൈക്ക് യാത്ര മാനദണ്ഡങ്ങൾ പാലിച്ചുള്ള സുരക്ഷ ഘടകങ്ങളടക്കം ബൈക്കിൽ സ്ഥാപിച്ചിട്ടുണ്ട്. കാമറയടക്കം ഉപകരണങ്ങൾ ഹെൽമറ്റിൽ ഘടിപ്പിച്ചിട്ടുമുണ്ട്. ഒമാനിലെ സ്വദേശികളിൽനിന്നും നല്ല അനുഭവമാണെന്ന് ശാക്കിർ പറയുന്നു.ഇരിട്ടിയിൽ വികാസ് നഗർ സ്വദേശിയായ 29കാരൻ ശാക്കിർ ഹിച്ച് ഹൈക്കിങ്ങിലൂടെയാണ് ശ്രദ്ധേയനായത്. കിട്ടുന്ന വാഹനത്തിൽ കയറി യാത്ര ചെയ്യുന്ന രീതിയാണ് ഹിച്ച് ഹൈക്കിങ്. ഇൗ രീതിയിലൂടെ നേപ്പാളിേലക്കായിരുന്നു ആദ്യ യാത്ര. തുടർന്ന് ഭൂട്ടാൻ, ലാവോസ്, തായ്ലൻഡ് തുടങ്ങി ഏഴ് രാജ്യങ്ങൾ പിന്നിട്ട് സിംഗപ്പൂരിലെത്തി.
ഹിച്ച് ഹൈക്കിങ്ങിന് ഒപ്പം ചെലവുകുറഞ്ഞ യാത്രരീതിയായ ബാക്ക് പാക്കിങ്ങിലൂടെയുമായിരുന്നു ഇൗ യാത്ര. തുടർന്ന് ഇൗ രീതിയിൽ ആഫ്രിക്കയും കറങ്ങി. ശേഷം സ്കൂട്ടറിൽ ലഡാക്ക് യാത്രയും പൂർത്തിയാക്കിയ ശേഷമാണ് യൂറോപ്പിലേക്കുള്ള സ്വപ്നയാത്രക്ക് ഇറങ്ങിയത്. സുബ്ഹാൻ- കുഞ്ഞാമിന ദമ്പതികളുടെ മകനാണ് ശാക്കിർ. ബൽക്കീസ് ആണ് ഭാര്യ. മാസി ശാക്കിറും റയാൻ ശാക്കിറുമാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.