സ്വദേശിവത്കരണം : ആരോഗ്യ മന്ത്രാലയത്തിൽ കൂടുതൽ വിദേശികൾക്ക് തൊഴിൽ നഷ്ടമാകും
text_fieldsമസ്കത്ത്: സ്വദേശിവത്കരണം ഉൗർജിതമാക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം. 44 സ്വദേശി കളെയാണ് പുതുതായി നിയമിക്കാൻ ഒരുങ്ങുന്നത്. വിദേശികൾ ജോലി ചെയ്തിരുന്ന തസ്തിക കളിലാണ് നിയമനം. ജനിറ്റിക്സ്, ബയോകെമിസ്ട്രി, മൈക്രോബയോളജി, ഹെമറ്റോളജി വിഭാ ഗങ്ങളിലെ ടെക്നീഷ്യൻ തസ്തികകളിൽ വിദേശ തൊഴിലാളികൾക്ക് പകരമായാണ് ഇവരെ നിയമിക്കുകയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിെൻറ തൊഴിൽ വാഗ്ദാനം സ്വീകരിച്ചവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവർ ആരോഗ്യ മന്ത്രാലയത്തിലെ എംപ്ലോയ്മെൻറ് വിഭാഗത്തിൽ ഇൗ മാസം 25നും 26നും ഹാജരായി ചുമതലയേൽക്കണം. വടക്കൻ ശർഖിയ, തെക്കൻ ബാത്തിന, ദാഖിലിയ, ബുമൈ ഗവർണറേറ്റുകളിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും റോയൽ ആശുപത്രിയിലുമാണ് ഇൗ നിയമനങ്ങൾ നടക്കുക. ആരോഗ്യ മന്ത്രാലയത്തിൽ കഴിഞ്ഞ വർഷങ്ങളിലായി സ്വദേശിവത്കരണ ശ്രമങ്ങൾ ഉൗർജിതമായി നടക്കുകയാണ്.
നഴ്സുമാർ, ഫാർമസിസ്റ്റുമാർ, അസി.ഫാർമസിസ്റ്റുമാർ, ഡെൻറൽ ഡോക്ടർമാർ തുടങ്ങിയ തസ്തികകളിൽ മലയാളികളടക്കം നിരവധി വിദേശികൾക്ക് കഴിഞ്ഞ വർഷങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടിരുന്നു. ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും പരിശീലന സ്ഥാപനങ്ങളിൽനിന്നുമുള്ള ബിരുദധാരികളുടെ എണ്ണത്തിലെ വർധനയെ തുടർന്നാണ് സ്വദേശിവത്കരണ ശ്രമങ്ങൾ മന്ത്രാലയം ഉൗർജിതമാക്കിയത്. ചില മേഖലകളിൽ യോഗ്യത നേടിയ ഒമാനികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷങ്ങളായി വലിയ വർധന ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.