Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

സ്വദേശിവത്കരണം: കഴിഞ്ഞ വർഷം 34,266 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു

text_fields
bookmark_border
സ്വദേശിവത്കരണം: കഴിഞ്ഞ വർഷം 34,266 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു
cancel

മസ്കത്ത്: സ്വദേശികവത്കരണ നയങ്ങൾക്ക് വേഗത വർധിപ്പിച്ചതിനെ തുടർന്ന് കഴിഞ ്ഞ വർഷം രാജ്യത്തെ സ്വകാര്യ മേഖലയിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ടത് 34,000ത്തിലധികം വിദേ ശികൾക്ക്.

സ്വദേശികൾക്ക് ജോലി ഉറപ്പാക്കുന്നതിെൻറ ഭാഗമായി 87 തസ്തികകളിൽ താൽ ക്കാലിക വിസാ വിലക്ക് അടക്കം നടപടികൾക്ക് ഒമാൻ കഴിഞ്ഞ വർഷം തുടക്കമിട്ടിരുന്നു. മ ൊത്തം 34,266 വിദേശികൾക്കാണ് സ്വകാര്യ മേഖലയിൽനിന്ന് ജോലി നഷ്ടപ്പെട്ടതെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം അവസാനം രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം 18.90 ലക്ഷമാണ്. 2017 അവസാനം ഇത് 19.24 ലക്ഷമായിരുന്നു. സ്വദേശിവത്കരണ നടപടികൾ ഇപ്പോഴും കർക്കശമായി തുടർന്നുവരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്.

സ്വദേശികൾക്ക് കൂടുതലായി തൊഴിൽ ലഭ്യമാക്കാൻ എടുത്ത നയങ്ങളാണ് രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം കുറയാനുള്ള കാരണങ്ങളിലൊന്നെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം വക്താവ് പറഞ്ഞു. ചില തസ്തികകളിൽ വിദേശികളെ ജോലിക്കെടുക്കുന്നതിനുള്ള അനുമതി താൽക്കാലികമായി മരവിപ്പിച്ചത് കൂടുതൽ സ്വദേശികൾക്ക് തൊഴിൽ ലഭിക്കാൻ സഹായകരമായിട്ടുണ്ട്. ഇതോടൊപ്പം ചില വലിയ പദ്ധതികൾ പൂർത്തീകരിച്ചതിനെ തുടർന്ന് അതുമായി ബന്ധപ്പെട്ട വിദേശികളും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

വിദേശികളുടെ നാട്ടിലേക്കുള്ള മടക്കം സമ്പദ്ഘടനക്ക് ഒപ്പം സ്വദേശിവത്കരണ നയങ്ങളെയും സഹായിക്കുമെന്ന് ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ സാമ്പത്തിക ഗവേഷണ വിഭാഗം മേധാവി അഹമ്മദ് അൽ ഹൂത്തി പറഞ്ഞു. ഇൗ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ കൂടുതൽ പേർ മടങ്ങിയിട്ടുണ്ട്. നിലവിൽ 17 ലക്ഷത്തോളം വിദേശ തൊഴിലാളികളാണ് ഒമാനിലുള്ളത്. വരുന്ന മാസങ്ങളിലും കൂടുതൽ പേർ മടങ്ങും. വിദേശികളുടെ മടക്കം 65,000ത്തിലധികം സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ സഹായിക്കുമെന്ന് അൽ ഹൂത്തി പറഞ്ഞു.

16 ലക്ഷത്തിലധികം വിദേശ തൊഴിലാളികളും പുരുഷന്മാരാണെന്ന് റിപ്പോർട്ട് പറയുന്നു. ഇതിൽ 37.5 ശതമാനം പേരും നിർമാണ മേഖലയിലാണ് തൊഴിലെടുക്കുന്നത്. 15.4 ശതമാനം പേർ ഹോൾസെയിൽ ആൻഡ് റീെട്ടയിൽ മേഖലയിലും 13.9 ശതമാനം പേർ ഉൽപാദന മേഖലയിലുമാണ് തൊഴിലെടുക്കുന്നത്. 44.4 ശതമാനം വിദേശ തൊഴിലാളികളും മസ്കത്ത് ഗവർണറേറ്റിലാണ് ഉള്ളതെന്ന് റിപ്പോർട്ട് പറയുന്നു. സ്വകാര്യ മേഖലയിലെ വിദേശി തൊഴിലാളികളിൽ കൂടുതലും ബംഗ്ലാദേശികളാണ്.

ഇന്ത്യക്കാർ രണ്ടാം സ്ഥാനത്താണ്. 17,234 സ്വദേശികൾക്കാണ് കഴിഞ്ഞ വർഷം സ്വകാര്യ മേഖലയിൽ വിവിധ മേഖലകളിലായി ജോലി ലഭിച്ചത്. നിർമാണ-അടിസ്ഥാന സൗകര്യ വികസന മേഖലയിലാണ് ഇവരിൽ കൂടുതൽ പേരും തൊഴിലെടുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newslocalization
News Summary - localization-oman-gulf news
Next Story