സ്വദേശിവത്കരണം : ഇനി പ്രഫഷൻ കേന്ദ്രീകരിച്ച് ആസൂത്രണം
text_fieldsമസ്കത്ത്: ഭാവിയിലെ സ്വദേശിവത്കരണ നയങ്ങൾ പ്രഫഷനുകൾ കേന്ദ്രീകരിച്ചാകും ആസു ത്രണം ചെയ്യുകയെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് വിഭ ാഗം ഡയറക്ടർ ജനറൽ സാലിം ബിൻ നാസിർ അൽ ഹദ്റമി.യോഗ്യതയുള്ള സ്വദേശി തൊഴിൽ അന്വേഷ കർക്ക് തൊഴിൽ ലഭ്യമാക്കാൻ മാനവവിഭവശേഷി മന്ത്രാലയം വിവിധ തലങ്ങളിൽ പരിശ്രമങ്ങൾ നടത്തിവരുകയാണെന്നും സാലിം അൽ ഹദ്റമി പറഞ്ഞു. ഇൗ വർഷം സ്വകാര്യമേഖലയിൽ 27,000ത്തോളം സ്വദേശികൾക്കാണ് നിയമനം ലഭിച്ചത്. സെയിൽസ്, വിതരണം, മാനുഫാക്ചറിങ് മേഖലയിലാണ് കൂടുതൽ പേർക്കും ജോലി ലഭിച്ചത്.
നിർമാണ മേഖലയിൽ എണ്ണായിരം സ്വദേശികൾക്കാണ് തൊഴിൽ ലഭിച്ചത്. പ്രോജക്ടുകളുടെ എണ്ണത്തിലെ കുറവാണ് കാരണം. ട്രാവൽ ആൻഡ് ടൂറിസം മേഖലയാണ് സ്വദേശിയുവാക്കളുടെ ഏറ്റവും വലിയ തൊഴിൽ ദാതാവ്. ഇൗ വർഷം സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്ന സ്വദേശികളിൽ ആറു ശതമാനം പേരും ഇൗ മേഖലയിലാണ് ജോലിയെടുക്കുന്നത്.
ചരക്കുഗതാഗത മേഖലയാണ് രണ്ടാം സ്ഥാനത്ത്. അഞ്ചു ശതമാനം പേരാണ് ഇൗ രംഗത്ത് ജോലിയെടുക്കുന്നത്. വരും കാലങ്ങളിൽ ഇൗ എണ്ണം ഇരട്ടിയാകുമെന്നും അൽ ഹദ്റമി പറഞ്ഞു. മാനവ വിഭവശേഷി മന്ത്രാലയം ഇൗ ദിശയിൽ നിരവധി നടപടികളെടുത്തിട്ടുണ്ട്. വിവിധ സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളോട് സ്വദേശിവത്കരണ നിരക്കുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് നിർദേശിച്ചതായും അൽ ഹദ്റമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.