Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right25,000...

25,000 സ്വദേശികൾക്ക് തൊഴിലവസരം: ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കും

text_fields
bookmark_border
25,000 സ്വദേശികൾക്ക് തൊഴിലവസരം: ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കും
cancel

മസ്കത്ത്: സ്വകാര്യ മേഖലയിൽ 25,000 സ്വദേശികൾക്ക് തൊഴിൽ നൽകണമെന്ന തീരുമാനത്തിെൻറ നടത്തിപ്പ് സൂക്ഷ്മമായി നിരീക്ഷിച്ച് വരുകയാണെന്ന് മന്ത്രിസഭാ കൗൺസിൽ അറിയിച്ചു. ആദ്യഘട്ടമായുള്ള ഇൗ തീരുമാനം ആറുമാസത്തിനുള്ളിൽ പൂർണമായി നടപ്പാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും കൗൺസിൽ വ്യാഴാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. വിവിധ സർക്കാർ വകുപ്പുകൾ സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് തീരുമാനം നടപ്പാക്കുന്നത്. എല്ലാ കക്ഷികളുടെയും താൽപര്യങ്ങൾ സംരക്ഷിച്ചുള്ളതാണ് ഇൗ സഹകരണം. സ്വദേശിവത്കരണ പദ്ധതി പ്രതിവാരാടിസ്ഥാനത്തിൽ മന്ത്രിസഭാ കൗൺസിൽ വിലയിരുത്തി വരുന്നുണ്ട്. 

കൈവരിച്ച നേട്ടങ്ങളെ കുറിച്ച വിവരങ്ങൾ അവലോകനം ചെയ്യാനും തടസ്സങ്ങൾ മറികടക്കുന്നതിനുള്ള മാർഗങ്ങൾ തേടുന്നതിനും ഇത് സഹായകരമാണ്. രാജ്യത്തെ പൗരന്മാർക്ക് തൊഴിൽ ലഭ്യമാക്കുക എന്നത് ദേശീയ ഉത്തരവാദിത്തമാണെന്ന് മന്ത്രിസഭാ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സൈദ് പറഞ്ഞു. ഇത് എല്ലാതലത്തിലും മുന്നോട്ട് നീക്കണമെന്നാണ് രാജ്യത്തിെൻറ താൽപര്യം. 

സാമ്പത്തിക പ്രശ്നങ്ങളേക്കാൾ തൊഴിൽവിപണിയുടെ ക്രമപ്പെടുത്തലാണ് ഇക്കാര്യത്തിൽ പ്രധാന വെല്ലുവിളി. ഇൗ വെല്ലുവിളി മറികടക്കുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിവരുകയാണെന്നും സയ്യിദ് ഫഹദ് പറഞ്ഞു. ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് എല്ലാ തലങ്ങളിൽ നിന്നുമുള്ള പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉപപ്രധാനമന്ത്രി പറഞ്ഞു. സ്വദേശിവത്കരണ നടപടികൾ ഉൗർജിതമായി മുന്നേറുകയാണ്.ജനുവരി ഒന്നു മുതൽ 22 വരെ കാലയളവിൽ 3454 സ്വദേശികൾക്കാണ് വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിച്ചത്. ഇതിൽ 1724 പേരും ജനറൽ എജുക്കേഷൻ ഡിപ്ലോമക്ക് താഴെ യോഗ്യതയുള്ളവരാണ്. 

ജനറൽ എജുക്കേഷൻ ഡിപ്ലോമ യോഗ്യതയുള്ള 1093 പേർക്കും ഹയർ ഡിപ്ലോമ അല്ലെങ്കിൽ സർവകലാശാല ബിരുദം യോഗ്യതയുള്ള 637 പേർക്കും തൊഴിൽ ലഭിച്ചു. ഇൗ മാസം 31 വരെ വിവിധ സ്ഥാപനങ്ങളിലായി സ്വദേശി തൊഴിലന്വേഷകർക്കുള്ള അഭിമുഖങ്ങൾ നടക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിെൻറ വിവിധ ഡയറക്ടറേറ്റ് ജനറൽ ഒാഫീസുകളിലും അഭിമുഖങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newslocalization
News Summary - localization-oman-gulf news
Next Story