Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജോലിക്ക് പോകുന്നവർ...

ജോലിക്ക് പോകുന്നവർ കമ്പനിയിൽ നിന്നുള്ള കത്ത് കൈവശം വെക്കണം -ആർ.ഒ.പി

text_fields
bookmark_border
ജോലിക്ക് പോകുന്നവർ കമ്പനിയിൽ നിന്നുള്ള കത്ത് കൈവശം വെക്കണം -ആർ.ഒ.പി
cancel

മസ്കത്ത്: ജോലിക്കായി പോകുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാർ കമ്പനിയിൽ നിന്നുള്ള കത്ത് കൈവശം വെക്ക ണമെന്ന് റോയൽ ഒമാൻ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. സഞ്ചാര നിയന്ത്രണം കർക്കശമാക്കിയ സാഹചര്യത്തില ാണ് മുന്നറിയിപ്പ്. കമ്പനി ലെറ്റർ ഹെഡിലുള്ള കത്തിലുള്ള ജോലിക്കാരെൻറ വിവരങ്ങളും ജോലിയുടെ സ്വഭാവവും രേഖപ്പെടുത്തിയിരിക്കണം.

ഇതോടൊപ്പം തിരിച്ചറിയൽ കാർഡുകളും കൈവശം വെക്കണം. മസ്കത്ത് ഗവർണറേറ്റിലേക്കും തിരിച്ചുളമുള്ള വാഹന യാത്രികർക്ക് അത്ര രണ്ട് ദിവസം കൂടി അയവ് അനുവദിക്കും. എന്നിരുന്നാലും നിയമം എല്ലാവരും പാലിക്കണം. നിയമലംഘനം കുറ്റകരമാണെന്നും മുതിർന്ന ആർ.ഒ.പി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

മസ്കത്ത് ഗവർണറേറ്റിലെ നിയന്ത്രണം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാബല്ല്യത്തിലുണ്ടാകുമെന്ന് ആർ.ഒ.പി പബ്ലിക് റിലേഷൻസ് ഡയറക്ടർ മേജർ മുഹമ്മദ് അൽ ഹാഷ്മി പറഞ്ഞു. ഷോപ്പിങിനും മറ്റ് അത്യാവശ്യങ്ങൾക്കും പുറത്തിറങ്ങുന്നതിൽ വിലക്കില്ല. എന്നാൽ വെറുതെ കറങ്ങിനടക്കാൻ വേണ്ടി പുറത്തിറങ്ങരുത്. വൈറസ് വ്യാപനം തടയാൻ എല്ലാവരും വീടുകളിൽ തുടരേണ്ടത് അത്യാവശ്യമാണ്. ഷോപ്പിങ്ങിന് കുടുംബത്തിലെ ഒരാൾ മാത്രം പോയാൽ മതി. ആശുപത്രിയിൽ പോകുന്നവർ മാസ്കും കൈയുറകളും ധരിച്ച് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മേജർ മുഹമ്മദ് അൽ ഹാഷ്മി പറഞ്ഞു.

തങ്ങൾക്ക് ലഭിക്കുന്ന നിർദേശങ്ങളെ എല്ലാവരും മാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. അതിനാൽ ആളുകൾക്ക് പിഴ ചുമത്തേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ല. ബോഷർ, ഗാല, അൽ ഹെയിൽ, സീബ് മേഖലകളിൽ സഞ്ചാര നിയന്ത്രണം പ്രാബല്ല്യത്തിൽ ഇല്ലെന്നും മേജർ മുഹമ്മദ് അൽ ഹാഷ്മി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19
News Summary - letter for job permission oman-gulf news
Next Story