Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ് ബാധിതർ...

കോവിഡ് ബാധിതർ അഞ്ചിൽ താഴെ; ആശ്വാസം

text_fields
bookmark_border
കോവിഡ് ബാധിതർ അഞ്ചിൽ താഴെ; ആശ്വാസം
cancel

മസ്കത്ത്: കോവിഡ് ബാധിതരുടെ കണക്കിൽ രാജ്യം ആശ്വാസത്തിലേക്ക് നീങ്ങുന്നു. 24 മണിക്കൂറിനിടെ നാലു പുതിയ കേസുകള്‍ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാജ്യത്ത് ആദ്യമായാണ് ഇത്രയും കുറഞ്ഞ കേസുകൾ ഒറ്റ ദിവസം രേഖപ്പെടുത്തുന്നത്. 11 പേര്‍ക്ക് രോഗം ഭേദമായി. പുതിയ മരണങ്ങളില്ല. ഒരു രോഗിയെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 464 പേരാണ് നിലവല്‍ കോവിഡ് ബാധിതരായി കഴിയുന്നത്.

രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 3,04,441 ആയി ഉയര്‍ന്നു. 4,113 പേര്‍ ഇതുവരെ മരിച്ചു. 2,99,864 പേര്‍ ഇതിനകം രോഗമുക്തി നേടി. 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്. 11 രോഗികളാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ മൂന്നു പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഇൗ മാസം ഇതുവരെ രണ്ടു മരണങ്ങൾ മാത്രമാണ് മഹാമാരിമൂലം രജിസ്റ്റർ ചെയ്തിരിക്കുന്നത്. നവംബർ മൂന്ന്, 10 തീയതികളിലാണ് ഒന്നുവീതം മരണം രജിസ്റ്റർ ചെയ്തിട്ടുള്ളത്. രാജ്യത്ത് കോവിഡിനെതിരെ ബൂസ്റ്റർ ഡോസ് അടക്കം നൽകി വാക്സിൻ നടപടികൾ വിവിധ ഗവർണറേറ്റുകളിൽ ഉൗർജിതമായി നടക്കുകയാണ്. മുതിര്‍ന്ന പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവരുൾപ്പെടെ മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്കാണ് കുത്തിവെപ്പ് നൽകി തുടങ്ങിയത്.

അതേസമയം, പല ആളുകളും കോവിഡ് പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ അലസത കാണിച്ചു തുടങ്ങിയിട്ടുണ്ട്. മാളുകളിലും മറ്റ് കടകളിലും മാസ്ക് അണിയാത്തതും സാമൂഹിക അകലം പാലിക്കാതെയും ഇടപഴകുനുണ്ട്.

കോവിഡ് നിരക്ക് കുറയുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് ആരോഗ്യമന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Victims
News Summary - Less than five Covid victims; Relief
Next Story