തൊഴിൽ നിയമ ലംഘനം സ്വദേശിക്ക് തടവും പിഴയും
text_fieldsമസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസിൽ സ്വദേശിക്ക് തടവും പിഴ ശിക്ഷ യും വിധിച്ച് ഒമാനി കോടതി. മൂന്ന് വർഷത്തെ തടവും 1.39 ലക്ഷം റിയാൽ പിഴയുമാണ് സലാലയിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ശിക്ഷയായി വിധിച്ചതെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിലെ വിദേശി തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമത്തിലെ ലംഘനം മുൻനിർത്തിയാണ് നടപടി. തെൻറ കീഴിലുള്ള തൊഴിലാളികളെ അനധികൃതമായി മറ്റുള്ളവർക്ക് വേണ്ടി തൊഴിലെടുക്കാൻ അനുവദിക്കുകയാണ് ഇയാൾ ചെയ്തതെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു.
നേരത്തേ മാനവവിഭവ ശേഷി മന്ത്രാലയം സലാല ഡയറക്ടറേറ്റ് ജനറൽ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ തൊഴിൽ നിയമ ലംഘന കേസുകളിലെ അഞ്ച് പ്രതികളിൽ ഒരാൾക്കാണ് ശിക്ഷലഭിച്ചത്. ഒാരോ സ്വദേശികൾക്കും നൂറിലധികം കമേഴ്സ്യൽ രജിസ്ട്രേഷനുകൾ ഉണ്ടെന്ന് കണ്ടതിനെ തുടർന്നാണ് മന്ത്രാലയം ഇവർക്കെതിരെ അന്വേഷണം നടത്തിയത്. മുഴുവൻ രജിസ്ട്രേഷനുകളിലുമായി 3,816 വിദേശ തൊഴിലാളികളാണ് ഇവർക്ക് കീഴിൽ ഉണ്ടായിരുന്നത്. ഇതിൽ 1560 പേരുടെ ലേബർ കാർഡിെൻറ കാലാവധി കഴിഞ്ഞതുമായിരുന്നു. അഞ്ച് പേരുടെയും ഉടമസ്ഥതയിൽ തൊഴിൽ സ്ഥലങ്ങൾ ഇല്ലെന്നും അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് മന്ത്രാലയം കേസ് വിചാരണ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.