Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകുവൈത്ത്-ഒമാൻ...

കുവൈത്ത്-ഒമാൻ പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
കുവൈത്ത്-ഒമാൻ പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
cancel
camera_alt


കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹമ്മദ് ഫഹദ് അൽ അഹമ്മദ് അസ്സബാഹ് ഒമാൻ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദുമായി കൂടിക്കാഴ്ച നടത്തുന്നു

മസ്കത്ത്: കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹമ്മദ് ഫഹദ് അൽ അഹമ്മദ് അസ്സബാഹ് ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദുമായി കൂടിക്കാഴ്ച നടത്തി. മസ്‌കത്തിൽ നടന്ന ജി.സി.സി ജോയന്റ് ഡിഫൻസ് കൗൺസിലിനിടെയായിരുന്നു കൂടിക്കാഴ്ച.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സൈനിക സഹകരണവും ഇരുവരും ചർച്ച ചെയ്തതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പ്രാദേശിക, ആഗോള സംഭവവികാസങ്ങളും വിലയിരുത്തി.

കുവൈത്തും ഒമാനും തമ്മിൽ വിവിധ മേഖലകളിൽ ആഴത്തിലുള്ള ചരിത്രപരമായ ബന്ധങ്ങളെ ശൈഖ് അഹമ്മദ് അൽ ഫഹദ് പ്രശംസിച്ചു. ഇവ കൂടുതൽ വികസിക്കുമെന്നും പ്രതീക്ഷ പുലർത്തി.

ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ തമ്മിലുള്ള സഹകരണ ബന്ധങ്ങളെ പിന്തുണക്കുന്ന യോഗങ്ങളുടെ പ്രാധാന്യവും ശൈഖ് അഹമ്മദ് ഫഹദ് ചൂണ്ടിക്കാട്ടി. ഒമാനിലെ കുവൈത്ത് അംബാസഡർ മുഹമ്മദ് അൽ ഹജ്‌രിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Defense MinisterKuwaitOman
News Summary - Kuwait-Oman defense ministers hold meeting
Next Story