Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്: സ്വകാര്യ ക്ലിനിക്കുകൾ അടച്ചു
cancel

മസ്കത്ത്: സർക്കാർ നിർദേശിച്ച പ്രകാരം കോവിഡ് വൈറസ് ബാധിതരെ ചികിത്സിക്കാനും സംശയ മുള്ളവരെ പരിശോധിക്കാൻ സംവിധാനമൊരുക്കാനും സാധിക്കാത്തതിനാൽ ഒമാനിലെ എല്ലാ സ്വ കാര്യ ക്ലിനിക്കുകളും അടച്ചു. നിലവിൽ പോളി ക്ലിനിക്കുകളും ആശുപത്രികളും മാത്രമാണ് തുറന്നുപ്രവർത്തിക്കുന്നത്. ഇത്തരം ആശുപത്രികളിൽതന്നെ സ്പെഷാലിറ്റി വിഭാഗങ്ങളും പ്രവർത്തിക്കുന്നില്ല. അത്യാവശ്യഘട്ടങ്ങളിൽ മാത്രമാണ് സ്പെഷാലിറ്റി വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്. ഹോസ്പിറ്റലുകളിൽ രോഗികൾക്ക് പ്രവേശിക്കുന്നതിനും നിരവധി മാർഗനിർദേശങ്ങളുണ്ട്. കോവിഡ് ബാധ നേരിടാനുള്ള സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്ത ക്ലിനിക്കുകൾ അടക്കണമെന്ന് കഴിഞ്ഞ 29 നാണ് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കിയത്. എന്നാൽ, അതിന് ഒരാഴ്ച മുമ്പുതന്നെ പലരും അടച്ചിരുന്നു. കോവിഡ് ആണെന്നറിയാത്ത രോഗികൾ പരിശോധനക്കെത്തുന്ന സാഹചര്യത്തിൽ പേടിച്ചാണ് പലരും അടച്ചത്.


ഒന്നോ രണ്ടോ ഡോക്ടർമാരും മറ്റ് സൗകര്യങ്ങളുമായി നിരവധി ക്ലിനിക്കുകളാണ് ഒമാനിൽ പ്രവർത്തിക്കുന്നത്. ഇവയിൽ പലതിനും പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുണ്ട്. സാധാരണക്കാർക്ക് പ്രയാസമില്ലാതെ കുറഞ്ഞ ചെലവിൽ ചികിത്സ നേടാൻ കഴിയുന്നതാണ് ഇവ. കോവിഡിനെ തടയാനും നിയന്ത്രിക്കാനും ക്ലിനിക്കുകളിൽ ഒരുക്കേണ്ട സൗകര്യങ്ങളുടെ പട്ടിക മന്ത്രാലയത്തിന് കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ ചുമതലയുള്ള ഡയറക്ടർ ജനറൽ മാസിൻ ജവാദ് അൽ ഖാബൂരി പുറത്തിറക്കിയിരുന്നു. സ്വകാര്യ ക്ലിനിക്കുകൾ ഇൗ നിർദേശങ്ങൾ പൂർണമായി പാലിക്കണമെന്നായിരുന്നു നിർദേശം. ഇത് പ്രകാരം ക്ലിനിക്കുകളിൽ കോവിഡ് പരിശോധിക്കാൻ ആവശ്യമായ ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളുമൊരുക്കണം. ആരാഗ്യ ജീവനക്കരും സുരക്ഷാ ജീവനക്കാരും അടക്കമുള്ളവർക്കായി മാസ്കും ഗ്ലൗസും മറ്റു സുരക്ഷാ വസ്ത്രങ്ങളും ഒരുക്കണം. ആശുപത്രിലെത്തുന്ന എല്ലാവരുടെയും ശാരീരിക ഉൗഷ്മാവ് അളക്കാൻ ഇലക്ട്രോണിക് ടെംപറേച്ചർ മെഷീൻ സൗകര്യം, കോവിഡ് സംശയമുള്ള രോഗികൾക്കുള്ള െഎസൊലേഷൻ മുറി, പനി, ചുമ എന്നിവയുള്ള രോഗികൾക്കായി പ്രത്യേക സിറ്റിങ് ഏരിയ, മാലിന്യങ്ങൾ നശിപ്പിക്കാനുള്ള പ്രത്യേക സൗകര്യം, രോഗമെന്നു സംശയിക്കുന്നവരെ മറ്റ് ആശുപത്രിയിേലക്ക് മാറ്റാനുള്ള ആംബുലൻസ് സൗകര്യം, അലക്ക് സൗകര്യം, ലാബ് കൈകാര്യം ചെയ്യാനുള്ള സൗകര്യം എന്നിവ ഒരുക്കണം. പെെട്ടന്ന് സൗകര്യം ഒരുക്കാൻ കഴിയാത്തതും സ്ഥല സൗകര്യമില്ലാത്തതിനാലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാലും ക്ലിനിക്കുകൾ അടച്ചിടുകയായിരുന്നെന്ന് ഇൗ മേഖലയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. നിലവിലെ സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ അടഞ്ഞുകിടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf news#Covid19
News Summary - kovid-oman-gulf news
Next Story