Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആശുപത്രി...

ആശുപത്രി സന്ദർശകർക്ക് മാർഗനിർദേശം

text_fields
bookmark_border
ആശുപത്രി സന്ദർശകർക്ക് മാർഗനിർദേശം
cancel

മസ്കത്ത്: ആശുപത്രിയിലെത്തുന്ന രോഗികൾക്കും രോഗികളെ സന്ദർശിക്കാനെത്തുന്നവർക് കും ആരോഗ്യ മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇതനുസരിച്ച് എല്ലാ ആശുപ ത്രികളുടെ െഎ.സി.യുവിലും ഖൗല ആശുപത്രിയിലെ ട്രോമ കെയർ പൊള്ളൽ വിഭാഗത്തിലും സന്ദർശനം പൂർണമായി നിരോധിച്ചു.
സാധാരണ സന്ദർശക സമയങ്ങളിൽ രോഗിയുടെ ഒന്നാം ഗണത്തിൽ പെട്ട (പിതാവ്, മാതാവ്, ഭാര്യ, മക്കൾ) ബന്ധുക്കൾക്ക് ഒാരോരുത്തർക്കായി സന്ദർശനം അനുവദിക്കും. പത്ത് മിനിറ്റിൽ കൂടുതൽ സന്ദർശകരെ രോഗികളൊടൊപ്പം ചെലവിടാൻ അനുവദിക്കില്ല. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വൈകുന്നേരം നാല് മുതൽ ആറ് വരെയാണ് സന്ദർശന സമയം.

ഒൗട്ട് പേഷ്യൻറ് വിഭാഗത്തിലെ രോഗികൾക്കൊപ്പം ഒരാളെ മാത്രമേ വരാൻ അനുവദിക്കുകയുള്ളൂ. ശ്വാസ തടസ്സ സംബന്ധമായ രോഗ ലക്ഷണങ്ങളും പനിയും ഉള്ളവരെ രോഗിക്കൊപ്പം ആശുപത്രിയിൽ വരാൻ അനുവദിക്കില്ല. പനി, ജലദോഷം, തൊണ്ടവേദന, ചുമ എന്നീ രോഗ ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രിയുടെ പ്രവേശന കവാടത്തിൽനിന്ന് തന്നെ നഴ്സിനെ വിവരമറിയിക്കണം.റോയൽ ആശുപത്രിയിൽ അടിയന്തര സാഹചര്യത്തിലല്ലാത്ത ചികിത്സകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ റദ്ദാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒൗട്ട്പേഷ്യൻറ് വിഭാഗത്തിലെയും ഒാപറേഷൻ ഡിപ്പാർട്ട്മെൻറുകളുടെയും പതിവ് അപ്പോയിൻമെൻറുകൾ ഇതിൽ ഉൾപ്പെടും. സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിന് അനുസരിച്ച് രോഗിയുടെയും സമൂഹത്തിെൻറയും സുരക്ഷ മുൻനിർത്തിയാണ് തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newshospital#Covid19
News Summary - kovid-hospital-oman-gulf news
Next Story