സലാലക്ക് ഇനി മഴക്കുളിരിെൻറ കാലം
text_fieldsമസ്കത്ത്: സലാലയിൽ ഖരീഫ് സീസണ് ഇന്ന് തുടക്കമാകും. സെപ്റ്റംബർ 21 വരെ നീളുന്ന മഴക്കാലത്തെയും മഴ ആസ്വദിക്കാനെത്തുന്ന സഞ്ചാരികളെയും വരവേൽക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. മഴയെത്തുന്നതിന് മുന്നോടിയായി ചൂട് കുറഞ്ഞിട്ടുണ്ട്. മുപ്പത് ഡിഗ്രിക്കും 32 ഡിഗ്രിക്കുമിടയിൽ ചൂടാണ് ചൊവ്വാഴ്ച സലാലയിൽ അനുഭവപ്പെട്ടത്. പൊതുവെ തണുത്ത കാലാവസ്ഥയാണ് ഏതാനും ദിവസമായി അനുഭവപ്പെടുന്നതെന്ന് സലാലയിലെ താമസക്കാർ പറഞ്ഞു. നോമ്പെടുക്കുന്നവർക്ക് സുഖകരമായ കാലാവസ്ഥ അനുഗ്രഹമാണ്.
രണ്ട് ദിവസം മുമ്പ് വളരെ ചെറിയ ചാറ്റൽമഴ ലഭിച്ചിരുന്നു. വരും ദിവസങ്ങളിൽ മഴയാരംഭിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിെൻറ മണ്ണും മനവും കുളിർപ്പിച്ച് മഴെയത്തുമ്പോഴാണ് കടലിനിപ്പുറം സലാലയുടെ മനസ്സും തണുക്കുക. വരണ്ടുണങ്ങിയ പ്രദേശങ്ങളെ നനച്ച് അധികം വൈകാതെ കടൽകടന്ന് ഇവിടെയും മഴ എത്തും. പുതുമഴ മനം നിറഞ്ഞ് ആസ്വദിക്കാനും ചാറ്റൽമഴയിലലിഞ്ഞ് സ്വയം മറക്കാനും സ്വദേശികളായ നിരവധി പേർ മലകൾ കയറും. ഇടവേളകളില്ലാതെ ചന്നം പിന്നം പെയ്യുന്ന മഴ ഗൾഫ് നാടുകളിൽ സലാലയിൽ മാത്രമാണ് ഉണ്ടാവുക. സീസണിെൻറ തുടക്കത്തിൽ സലാലയോട് ചേർന്ന മലനിരകളെ കുളിരണിയിക്കുന്ന ചാറ്റൽ മഴ പിന്നീട് പ്രദേശമാകെ പടരും. മഴത്തുള്ളികൾ മണ്ണിൽ പതിയുന്നതോടെ ഉണങ്ങി വരണ്ട മലനിരകളിൽ ജീവെൻറ പുൽക്കൊടികൾ പ്രത്യക്ഷപ്പെടും. അതോടെ സലാലയുടെ മലമ്പ്രദേശങ്ങൾ പച്ചയണിഞ്ഞ് കൂടുതൽ സുന്ദരമാകും. മലനിരകളിൽ പലയിടങ്ങളിലും മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും ഇക്കാലത്ത് ഉണ്ടാകും. ഒമാെൻറ മറ്റു ഭാഗങ്ങളും ഇതര ഗൾഫ് നാടുകളും വേനൽച്ചൂടിൽ ഉരുകുന്ന കാലത്താണ് പ്രകൃതിയുടെ വിരുതെന്നവണ്ണമുള്ള ഇൗ കുളിർമഴ.
ചെറിയ പെരുന്നാൾ അവധിയോടെയാണ് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങുക. സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി പുരുഷാരം സലാലയിലേക്ക് ഒഴുകും. എല്ലാ വഴികളും ഇവിടേക്ക് തുറക്കപ്പെടും. ലോകത്തിെൻറ വിവിധ ഭാഗത്തുനിന്നുള്ള വിനോദ സഞ്ചാരികൾ ഖരീഫ് സീസൺ ആസ്വദിക്കാനെത്തും. ഇൗ വർഷം സലാല ടൂറിസം ഫെസ്റ്റിവൽ നേരത്തേയാണ്. ജൂൺ 30 മുതൽ ആഗസ്റ്റ് 31 വരെ നീളുന്ന ഫെസ്റ്റിവലിെൻറ ഭാഗമായി സഞ്ചാരികൾക്കായി വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. സന്ദർശകരുടെ എണ്ണം കഴിഞ്ഞ വർഷം 26.8 ശതമാനം വർധിച്ച് 652,986 എത്തിയിരുന്നു.
2015ൽ 514,777 പേരാണ് ഖരീഫ് കാലത്ത് സലാല സന്ദർശിച്ചത്. കഴിഞ്ഞ വർഷമെത്തിയ സഞ്ചാരികളിൽ 70.5 ശതമാനം പേരും ഒമാനിൽ നിന്നുള്ളവരാണ്. മറ്റ് ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് 17.5 ശതമാനം പേരുമെത്തി. ഇൗ വർഷം സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷ. സന്ദർശകർക്കായി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് വിനോദസഞ്ചാര മന്ത്രാലയം അറിയിച്ചു. സഞ്ചാരികളുടെ സൗകര്യം കണക്കിലെടുത്ത് സലാലയിലേക്കുള്ള സർവിസുകൾ വർധിപ്പിക്കുമെന്ന് സലാം എയർ അറിയിച്ചിട്ടുണ്ട്. മസ്കത്ത് -സലാല റൂട്ടിൽ പ്രതിവാര സർവിസുകൾ 31 ആയാണ് വർധിപ്പിക്കുക. സൊഹാറിൽനിന്ന് സലാലയിലേക്കുള്ള സർവിസ് ഇൗ മാസം 28 മുതൽ ആരംഭിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.