നവ കേരളത്തിന് പ്രവാസ മണ്ണിൽനിന്ന് വേറിട്ട െഎക്യദാർഢ്യം
text_fieldsമസ്കത്ത്: മഹാപ്രളയം വിതച്ച കെടുതികളെ അതിജയിച്ച് നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പ്രവാസമണ്ണിൽനിന്ന് വേറിട്ട െഎക്യദാർഢ്യം. മസ്കത്തിലെ ബിസിനസുകാരനും ലോക കേരള സഭാ അംഗവുമായ ആലപ്പുഴ പുന്നപ്ര സ്വദേശി ഹബീബ് തയ്യിൽ തെൻറ കാറിൽ പ്രളയ കെടുതിയുടെ രൂക്ഷത വെളിവാക്കുന്ന ചിത്രങ്ങളും ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകണമെന്ന അഭ്യർഥനയും പതിച്ചാണ് വേറിട്ട മാതൃകയായത്. കാറിെൻറ മുന്നിലെയും പിന്നിലെയും ഗ്ലാസുകൾ ഒഴികെ മുഴുവൻ സ്ഥലങ്ങളിലും സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്. കേരളത്തിെൻറ അതിജീവന ശ്രമങ്ങൾക്ക് തന്നാൽ കഴിയുന്ന പിന്തുണ നൽകുന്നതിെൻറ ഭാഗമായാണ് വാഹനത്തിൽ സ്റ്റിക്കറുകൾ പതിച്ചതെന്ന് ഹബീബ് പറയുന്നു. രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾക്ക് ആദരമർപ്പിച്ചുള്ള വാചകങ്ങളും സ്റ്റിക്കറുകളുമുണ്ട്.
ദേശീയ ദിനമടക്കം രാജ്യത്തിെൻറ ആഘോഷവേളകളിൽ മാത്രമാണ് ഒമാനിൽ കാറുകളിൽ അലങ്കാര പണികൾ നടത്തുന്നതിന് പൊലീസ് അനുമതി നൽകാറുള്ളൂ. അതും നിശ്ചിത ദിവസങ്ങളിലേക്ക് മാത്രം. പ്രത്യേക അനുമതി സ്വന്തമാക്കിയാണ് ഹബീബ് തെൻറ വാഹനം പുതിയ രൂപത്തിലേക്ക് മാറ്റിയത്. ഇന്ത്യൻ എംബസിയിൽ നിന്നുള്ള സമ്മതപത്രവും ആർ.ഒ.പി, മുനിസിപ്പാലിറ്റി എന്നിവയുടെ അനുമതി പത്രങ്ങളും വേണ്ടിവന്നു. വേണ്ട അനുമതി സ്വന്തമാക്കാൻ 14 ദിവസം സമയമെടുത്തു. ഒരു വർഷത്തെ അനുമതിയാണ് ലഭിച്ചിട്ടുള്ളതെന്ന് ഹബീബ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് റോഡിലിറക്കിയ വാഹനം എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്നുണ്ട്. വാഹനം നിർത്തിയിടുേമ്പാൾ സ്വദേശികളടക്കം വന്ന് കുശലാന്വേഷണങ്ങൾ നടത്തുന്നുണ്ട്. ഇനിയുള്ള യാത്രകളിൽ കൂടുതലും ഇൗ വാഹനത്തിൽ ആക്കാനാണ് പദ്ധതിയെന്നും ഹബീബ് പറഞ്ഞു.
വെള്ളപ്പൊക്ക ദുരിതാശ്വാസ രംഗത്ത് ഹബീബ് സജീവ സാന്നിധ്യമാണ്. ആലപ്പുഴ പുന്നപ്രയിൽ ഹബീബിെൻറ തയ്യിൽ െഎസ്പ്ലാൻറിനോട് ചേർന്നുള്ള കുടിവെള്ള പ്ലാൻറിൽനിന്ന് സൗജന്യമായി കുടിവെള്ളം നൽകുന്നുണ്ട്. ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ഇവിടെ വാഹനങ്ങളുമായി എത്തി കുടിവെള്ളം കൊണ്ടുപോകുന്നുണ്ട്. അമ്പലപ്പുഴ മസ്കത്ത് വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് കൂടിയാണ് ഹബീബ്. അസോസിയേഷെൻറ നേതൃത്വത്തിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ വസ്ത്ര വിതരണം നടത്തിയിരുന്നു. വേൾഡ് മലയാളി കൗൺസിലിെൻറ ആഭിമുഖ്യത്തിൽ 27 ടൺ സാധനങ്ങൾ സ്വരൂപിച്ച് നാട്ടിലേക്ക് അയക്കുന്നതിലും പങ്കാളിത്തം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.