Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2017 3:31 PM GMT Updated On
date_range 20 Aug 2017 3:31 PM GMTഖരീഫ് സഞ്ചാരികളുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞു
text_fieldsbookmark_border
മസ്കത്ത്: ഖരീഫ് സീസൺ ആസ്വദിക്കാൻ സലാലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. സീസൺ ആരംഭിച്ച് എട്ടാമത്തെ ആഴ്ച പിന്നിടുേമ്പാൾ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായത് മുൻ വർഷത്തേക്കാൾ 6.9 ശതമാനത്തിെൻറ വർധന.
സീസൺ തുടങ്ങിയ ജൂൺ 21 മുതൽ ആഗസ്റ്റ് 15 വരെ 5.26 ലക്ഷം സഞ്ചാരികളാണ് സലാലയിൽ എത്തിയത്. ഇതിൽ 97,633 പേരും എത്തിയത് എട്ടാമത്തെ ആഴ്ചയായ ആഗസ്റ്റ് ഒമ്പതിനും 15നുമിടയിലാണെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു.
മൊത്തം സഞ്ചാരികളിൽ 76 ശതമാനം പേരും സ്വദേശികളാണ്. 24 ശതമാനം വിദേശികളിൽ ബഹുഭൂരിപക്ഷവും മറ്റു ജി.സി.സി രാഷ്ട്രങ്ങളിൽ നിന്നുള്ളവരാണ്. ജി.സി.സി സന്ദർശകരുടെ എണ്ണം 7.9 ശതമാനം ഉയർന്ന് 94,323 ആയി. അതേസമയം, ഏഷ്യൻ സഞ്ചാരികളുടെ എണ്ണമാകെട്ട 21 ശതമാനം കുറഞ്ഞ് 1667 ഉം ആയി. യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവരുടെ എണ്ണം 42.1 ശതമാനം ഉയർന്ന് 2,254 ആയിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽനിന്ന് എത്തിയവരാകെട്ട 1400. റോഡുമാർഗം എത്തിയവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ തവണ 79.9 ശതമാനം പേർ റോഡുമാർഗമെത്തിയപ്പോൾ ഇക്കുറിയെത്തിയത് 75.8 ശതമാനം പേരാണ്. അപകടങ്ങൾ പതിവായതിന് ഒപ്പം വിമാന സർവിസുകൾ കൂടുതലായി ആരംഭിച്ചതുമാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. വിമാനമാർഗം എത്തിയവരുടെ എണ്ണം 28.8 ശതമാനം
വർധിച്ച് 23608 ആയി.
ഇൗ വർഷത്തെ സലാല ടൂറിസം ഫെസ്റ്റിവൽ അവസാനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇൗമാസം അവസാനത്തോടെ ഫെസ്റ്റിവലിന് തിരശ്ശീല വീഴും.
കഴിഞ്ഞ വർഷത്തേതിൽനിന്ന് വ്യത്യസ്തമായി ഇക്കുറി ജൂൺ 30ന് ടൂറിസം ഫെസ്റ്റിവൽ ആരംഭിച്ചിരുന്നു. പാരമ്പര്യ കലാ, കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനമാണ് ‘ഒമാൻ ക്ഷേമവും വികസനവും’ എന്ന തലക്കെട്ടിലുള്ള മേളയുടെ പ്രധാന ആകർഷണം. ഒമാനിലേതിന് പുറമെ 35 രാഷ്ട്രങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾ ഇൗ പ്രദർശനത്തിൽ ലഭ്യമാണ്. സഞ്ചാരികളെ ആകര്‍ഷിക്കാൻ പാരമ്പര്യ കലാരൂപങ്ങളും ഫെസ്റ്റിവൽ വേദിയിൽ അരങ്ങേറാറുണ്ട്.
സീസൺ തുടങ്ങിയ ജൂൺ 21 മുതൽ ആഗസ്റ്റ് 15 വരെ 5.26 ലക്ഷം സഞ്ചാരികളാണ് സലാലയിൽ എത്തിയത്. ഇതിൽ 97,633 പേരും എത്തിയത് എട്ടാമത്തെ ആഴ്ചയായ ആഗസ്റ്റ് ഒമ്പതിനും 15നുമിടയിലാണെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു.
മൊത്തം സഞ്ചാരികളിൽ 76 ശതമാനം പേരും സ്വദേശികളാണ്. 24 ശതമാനം വിദേശികളിൽ ബഹുഭൂരിപക്ഷവും മറ്റു ജി.സി.സി രാഷ്ട്രങ്ങളിൽ നിന്നുള്ളവരാണ്. ജി.സി.സി സന്ദർശകരുടെ എണ്ണം 7.9 ശതമാനം ഉയർന്ന് 94,323 ആയി. അതേസമയം, ഏഷ്യൻ സഞ്ചാരികളുടെ എണ്ണമാകെട്ട 21 ശതമാനം കുറഞ്ഞ് 1667 ഉം ആയി. യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവരുടെ എണ്ണം 42.1 ശതമാനം ഉയർന്ന് 2,254 ആയിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽനിന്ന് എത്തിയവരാകെട്ട 1400. റോഡുമാർഗം എത്തിയവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ തവണ 79.9 ശതമാനം പേർ റോഡുമാർഗമെത്തിയപ്പോൾ ഇക്കുറിയെത്തിയത് 75.8 ശതമാനം പേരാണ്. അപകടങ്ങൾ പതിവായതിന് ഒപ്പം വിമാന സർവിസുകൾ കൂടുതലായി ആരംഭിച്ചതുമാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. വിമാനമാർഗം എത്തിയവരുടെ എണ്ണം 28.8 ശതമാനം
വർധിച്ച് 23608 ആയി.
ഇൗ വർഷത്തെ സലാല ടൂറിസം ഫെസ്റ്റിവൽ അവസാനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇൗമാസം അവസാനത്തോടെ ഫെസ്റ്റിവലിന് തിരശ്ശീല വീഴും.
കഴിഞ്ഞ വർഷത്തേതിൽനിന്ന് വ്യത്യസ്തമായി ഇക്കുറി ജൂൺ 30ന് ടൂറിസം ഫെസ്റ്റിവൽ ആരംഭിച്ചിരുന്നു. പാരമ്പര്യ കലാ, കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനമാണ് ‘ഒമാൻ ക്ഷേമവും വികസനവും’ എന്ന തലക്കെട്ടിലുള്ള മേളയുടെ പ്രധാന ആകർഷണം. ഒമാനിലേതിന് പുറമെ 35 രാഷ്ട്രങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾ ഇൗ പ്രദർശനത്തിൽ ലഭ്യമാണ്. സഞ്ചാരികളെ ആകര്‍ഷിക്കാൻ പാരമ്പര്യ കലാരൂപങ്ങളും ഫെസ്റ്റിവൽ വേദിയിൽ അരങ്ങേറാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story