Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവാസ കൈരളി...

പ്രവാസ കൈരളി സാഹിത്യ പുരസ്കാരം എം.എന്‍. കാരശ്ശേരിക്ക് സമ്മാനിച്ചു

text_fields
bookmark_border
പ്രവാസ കൈരളി സാഹിത്യ പുരസ്കാരം എം.എന്‍. കാരശ്ശേരിക്ക് സമ്മാനിച്ചു
cancel
camera_alt????????? ????????? ??????? ????????? ???????????????? ???????? ??????? ????????? ?????????????? ??.????. ?????????????????? ???????????????????

മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിെൻറ ഇൗ വർഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം എഴുത്തുകാരന്‍ എം.എൻ. കാരശ്ശേരിക്ക് സമ്മാനിച്ചു. സമ്മാനത്തുകയായ ഒരു ല ക്ഷം രൂപ വാളയാർ പെൺകുട്ടികളുടെ മാതാവിന് കൈമാറുമെന്ന് കാരശ്ശേരി മറുപടി പ്രസംഗത്തിൽ അറിയിച്ചു. പൊലീസ് അന്വേഷണം നിരുത്തരവാദപരമായതിനാലാണ് ഇങ്ങനെയൊരു കോടതിവിധി ഉണ്ടായത്. പൊലീസ് നടപടിയിലെ പ്രതിഷേധമായും വാളയാറിലെ നിര്‍ഭാഗ്യവതികളായ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാനുള്ള പ്രതിരോധമെന്ന നിലയിലുമാണ് അവാർഡ് തുക കൈമാറാൻ തീരുമാനിച്ചതെന്നും കാരശ്ശേരി പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കാരശ്ശേരിയുടെ ‘തെരഞ്ഞെടുത്ത സാഹിത്യ ലേഖനങ്ങൾ’ എന്ന കൃതിയാണ് അവാർഡിന് അർഹമായത്.


മലയാള വിഭാഗം കേരളോത്സവത്തിെൻറ ഭാഗമായി ശനിയാഴ്ച രാത്രി ഇന്ത്യൻ സോഷ്യൽക്ലബ് മൾട്ടിപർപ്പസ് ഹാളിൽ നടന്ന ചടങ്ങിൽ മലയാള വിഭാഗം കൺവീനർ ഏബ്രഹാം മാത്യുവാണ് പുരസ്കാരം സമ്മാനിച്ചത്. ഒമാനി കവി സാഹിർ അൽ ഗാഫ്രി പ്രത്യേക അതിഥിയായിരുന്നു. സാഹിത്യ വിഭാഗം സെക്രട്ടറി ഇ.ജി. മധുസൂദനൻ, കോ. കൺവീനർ പി. ശ്രീകുമാർ, സാഹിത്യ വിഭാഗം ജോ. സെക്രട്ടറി മനോഹരൻ എന്നിവരും സംബന്ധിച്ചു. മോഹിനിയാട്ടം, മാർഗംകളി, ഒപ്പന, നാടൻപാട്ട് തുടങ്ങിയ പരിപാടികളും നടന്നു. കേരളപ്പിറവി ദിനത്തിൽ മലയാള വിഭാഗം ഹാളിൽ നടന്ന സാഹിത്യ ചർച്ചയിലും കാരശ്ശേരി സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newskairali sahithya puraskaram
News Summary - kairali sahithya puraskaram-oman-gulf news
Next Story