Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജബൽ അഖ്ദറിൽ...

ജബൽ അഖ്ദറിൽ പനിനീർ വിളവെടുപ്പ് ഉത്സവം സംഘടിപ്പിക്കും

text_fields
bookmark_border
ജബൽ അഖ്ദറിൽ പനിനീർ വിളവെടുപ്പ് ഉത്സവം സംഘടിപ്പിക്കും
cancel

മസ്കത്ത്: ജബൽ അഖ്ദറിൽ അടുത്തവർഷം ഏപ്രിലിൽ പനിനീർ പൂക്കളുടെ വിളവെടുപ്പ് മഹ ോത്സവം സംഘടിപ്പിക്കാൻ പദ്ധതി. ദാഖിലിയ ഗവർണറേറ്റിൽ സ്ഥിതിചെയ്യുന്ന ജബൽ അഖ്ദ റിലെ പ്രധാന ടൂറിസ്റ്റ് സീസൺ ആണ് ഏപ്രിൽ, േമയ് മാസങ്ങളിലെ പനിനീർപൂക്കളുടെ വിളവ െടുപ്പ് കാലം. സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികൾ ഇൗ സമയത്ത് പച്ചമലയി ലേക്ക് എത്താറുണ്ട്. വിളവെടുപ്പ് ഉത്സവം വഴി കൂടുതൽപേരെ ആകർഷിക്കുകയാണ് ലക്ഷ്യം.
നിസ്വ ഡെപ്യൂട്ടി ഗവർണർ ഖലീഫ ബിൻ സാലെഹ് അൽ ബുസൈദിയാണ് പനിനീർ വിളവെടുപ്പ് ഉത്സവം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മിതമായ കാലാവസ്ഥയാൽ അനുഗ്രഹീതമായ ജബൽ അഖ്ദറിൽ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി സവിശേഷതകളുണ്ട്. തണുപ്പുകാലത്ത് താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലും താഴെയെത്തും.

ഇത് നിരവധി കാർഷിക പ്രവർത്തനങ്ങൾക്കുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും വിളവ് വർധിപ്പിക്കുകയും ചെയ്യുന്നു. ജബൽ അഖ്ദറിൽ കൂടുതലുള്ളതും കർഷകരുടെ പ്രധാന വരുമാന മാർഗവുമാണ് പനിനീർ പൂക്കളുടെ കൃഷി. പനിനീർ തോട്ടങ്ങൾ കാണുന്നതിനും പരമ്പരാഗതവും ആധുനികവുമായ മാർഗങ്ങളിലൂടെ പനിനീർപൂക്കൾ എങ്ങനെയാണ് ഉൽപാദിപ്പിക്കുന്നതെന്നും അടക്കം കാര്യങ്ങൾ മനസ്സിലാക്കാനാണ് സഞ്ചാരികൾ എത്തുന്നത്. ജബൽ അഖ്ദർ നിയാബത്തും ടൂറിസം മന്ത്രാലയവും സംയുക്തമായാണ് പനിനീർ വിളവെടുപ്പ് ഉത്സവം സംഘടിപ്പിക്കുക. സർക്കാർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും ഫെസ്റ്റിവലിെൻറ ഭാഗമാകുമെന്നാണ് പ്രതീക്ഷ. സീസണിലെത്തുന്ന സഞ്ചാരികളെ ജബൽ അഖ്ദറിൽ രാത്രി ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യും.


ജബൽ അഖ്ദറിലേക്കുള്ള സഞ്ചാരികളുടെ എണ്ണം ഒാരോ വർഷവും വർധിച്ചുവരുകയാണെന്ന് ദാഖിലിയ ഗവർണറേറ്റിലെ ടൂറിസം ഡയറക്ടർ ഖലീൽ ബിൻ സൈഫ് അൽ തോബി പറഞ്ഞു. പനിനീർ വിളവെടുപ്പ് ഉത്സവം സഞ്ചാരികളുടെ വരവിന് കൂടുതൽ ഉണർവ് പകരുമെന്നാണ് കരുതുന്നതെന്നും സൈഫ് അൽ തോബി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsjabal akdar
News Summary - jabal akdar-oman-oman news
Next Story