ഇസ്രായേൽ-ഫലസ്തീൻ വിഷയം ഒമാൻ മധ്യസ്ഥരല്ല -–യൂസുഫ് ബിൻ അലവി
text_fieldsമസ്കത്ത്: ഇസ്രായേൽ-ഫലസ്തീൻ വിഷയത്തിൽ തങ്ങൾ മധ്യവർത്തികൾ അല്ലെന്നും ഇരു വിഭാഗത്തെയും ഒരുമിപ്പിക്കാൻ വേണ്ട സഹായം നൽകുക മാത്രമാണ് ഒമാൻ ചെയ്യുന്നതെന്നും വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല അറിയിച്ചു. ബഹ്റൈനിൽ നടക്കുന്ന 14ാമത് വാർഷിക െഎ.െഎ.എസ്.എസ് (ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക്ക് സ്റ്റഡീസ്) സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷ സമ്മേളനമായി വിലയിരുത്തുന്ന സമ്മേളനത്തിൽ അറബ് രാജ്യങ്ങളിൽനിന്നുള്ള വിദേശകാര്യ മന്ത്രിമാരടക്കം പ്രമുഖർ പെങ്കടുക്കുന്നുണ്ട്. ഇസ്രായേൽ-ഫലസ്തീൻ സമാധാനം, അമേരിക്കൻ ഭരണകൂടം ഇൗ രാജ്യങ്ങളുടെ വിഷയത്തിൽ എന്ത് നിലപാടെടുക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും. സ്വതന്ത്ര ഫലസ്തീൻ എന്നത് തന്ത്രപ്രധാനമായ ആവശ്യമാണ്.
ഇതില്ലാതെ മേഖലയിൽ സ്ഥിരതയുണ്ടാക്കാൻ ഒരിക്കലും കഴിയില്ല. ഫലസ്തീനിൽ സമാധാനത്തിന് നമ്മൾ വഴിയൊരുക്കിയാൽ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പിന്തുണ അതിനുണ്ടാവും. അല്ലാത്തപക്ഷം ഫലസ്തീനിലെ ജനങ്ങളെന്നും ആക്രമണം സഹിക്കേണ്ടി വരും. കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന പകുതിയിൽ ഉടലെടുത്ത സംഭവങ്ങളുടെ അടിസ്ഥാനത്തിൽ രൂപം പ്രാപിച്ചതാണ് ഫലസ്തീൻ പ്രശ്നം. മേഖലയുടെ തന്നെ പുരോഗതിയെ ബാധിക്കുന്ന ഇൗ പ്രശ്നം പരിഹരിക്കാൻ ഏറ്റവും പറ്റിയ സമയമാണിത്. പ്രശ്നത്തിന് ആത്യന്തികമായ പരിഹാരത്തിലെത്താൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ ഫലസ്തീനിൽ ഒരിക്കലും സുരക്ഷിതത്വമുണ്ടാവില്ല. അറബ് ലോകത്ത് സ്ഥിരതയും ഉണ്ടാകില്ല. മേഖലയിൽ ഭീകരവാദം ഒരിക്കലും അവസാനിക്കില്ല. എല്ലാ ജി.സി.സി രാജ്യങ്ങളും വിഷയം സൂക്ഷ്മമായി വീക്ഷിക്കുകയാണ്. ജി.സി.സി സാധാരണ ഉച്ചേകാടി വിളിച്ചുകൂട്ടാനുള്ള ശ്രമങ്ങളും ആരംഭിച്ചതായി യൂസുഫ് ബിൻ അലവി പറഞ്ഞു. െവള്ളിയാഴ്ച ആരംഭിച്ച മനാമ സമ്മേളനം ഞായറാഴ്ച അവസാനിക്കും.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വെള്ളിയാഴ്ച ഒമാനിലെത്തുകയും ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇരു രാഷ്ട്ര നേതാക്കളുടെയും കൂടിക്കാഴ്ച അറബ് ലോകവും മറ്റ് വിദേശരാജ്യങ്ങളും ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഫലസ്തീനിനെ ഏറെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന രാജ്യമാണ് ഒമാൻ. ഇസ്രായേൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിെൻറ വെളിച്ചത്തിലാണ് ഒമാൻ വിദേശകാര്യ മന്ത്രി വിഷയത്തിൽ ഒമാെൻറ നിലപാട് വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.