ഇസ്ലാമിക് ബാങ്കിങ് രംഗം വളർച്ചയുടെ വഴിയിൽ
text_fieldsമസ്കത്ത്: ഒമാനിലെ ഇസ്ലാമിക് ബാങ്കിങ് രംഗം വളർച്ചയുടെ പാതയിലാണെന്ന് സെൻട്രൽ ബാങ്ക് ഒാഫ് ഒമാൻ എക്സിക ്യൂട്ടിവ് െവെസ് പ്രസിഡൻറ് ഡോ. ഖൈസ് ഇസ്സ മുഹമ്മദ് അൽ യാഹ്യാ. ഏഴു വർഷത്തിനുള്ളിൽ ലോകത്തിലെ 15ാമത്തെ വലിയ ഇ സ്ലാമിക ബാങ്കിങ് മേഖലയായി ഉയരാൻ ഒമാന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒമാൻ-ഫ്രഞ്ച് ഫ്രണ്ട്ഷിപ് അസോസിയേഷൻ സംഘടിപ്പിച്ച ഇസ്ലാമിക് ഫൈനാൻസ് കോൺഫറൻസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജൂൺ അവസാനത്തെ കണക്കുപ്രകാരം ഒമാനിലെ മൊത്തം ബാങ്കിങ് മേഖലയിൽ 13.4 ശതമാനത്തിെൻറ പങ്കാളിത്തമാണ് ഇസ്ലാമിക് ബാങ്കിങ് മേഖലക്ക് ഉള്ളത്. ആസ്തിയുടെ കണക്ക് എടുക്കുേമ്പാൾ 4.6 ശതകോടി റിയാലാണ് ഉള്ളതെന്നും ഡോ. ഖൈസ് ഇസ്സ മുഹമ്മദ് പറഞ്ഞു. രണ്ട് സമ്പൂർണ ഇസ്ലാമിക് ബാങ്കുകളും ആറ് ഇസ്ലാമിക് ബാങ്കിങ് വിൻഡോകളുമാണ് ഉള്ളത്.
സർക്കാർ, ബിസിനസ്, മറ്റ് ഉപഭോക്താക്കൾക്കായുള്ള സേവിങ്, ധനകാര്യ, നിക്ഷേപ ഉൽപന്നങ്ങൾ ഇവിടെയെല്ലാം ലഭ്യമാണ്. ഇസ്ലാമിക് ബാങ്കിങ് മേഖലയുടെ ലാഭക്ഷമതയിൽ കഴിഞ്ഞ വർഷം വർധനയുണ്ടെന്നും ഡോ. ഖൈസ് ഇസ്സ മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ വർഷം 34 ദശലക്ഷം റിയാലാണ് മൊത്തം ആദായം. മുൻ വർഷത്തെ അപേക്ഷിച്ച് 76 ശതമാനത്തിെൻറ വർധനയാണ് ആദായത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.