Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ  കൂടുതൽ...

ഒമാനിൽ  കൂടുതൽ നിക്ഷേപം നടത്തും –ചൈനീസ് അംബാസഡർ 

text_fields
bookmark_border
ഒമാനിൽ  കൂടുതൽ നിക്ഷേപം നടത്തും –ചൈനീസ് അംബാസഡർ 
cancel

മസ്കത്ത്: സ്ഥിരതയാർന്ന രാഷ്ട്രീയ സാഹചര്യവും വികസിതമായ നീതിന്യായ വ്യവസ്ഥയും പ്രകൃതിവിഭവങ്ങളും സാമ്പത്തിക വൈവിധ്യവത്കരണവുമെല്ലാം ഒമാനെ വിദേശനിക്ഷേപകർക്ക് കൂടുതൽ ആകർഷകമായ ഇടമാക്കി മാറ്റിയതായി ഒമാനിലെ ചൈനീസ് അംബാസഡർ യു ഫുലോങ്. ചൈനീസ് എംബസിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമാനും ചൈനയും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപം വരുംവർഷങ്ങളിൽ വർധിക്കും. 

ഇരുരാജ്യങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി രൂപവത്കരിച്ച ജോയൻറ് വർക്കിങ് ഗ്രൂപ്പ് ഇതിനായുള്ള പ്രവർത്തനങ്ങൾ നടത്തിവരുകയാണ്. ദുകം പ്രത്യേക സാമ്പത്തിക മേഖലക്ക് പുറമെ, മസ്കത്ത്, സലാല, സുഹാർ തുടങ്ങി മറ്റുമേഖലകളിലേക്കും ചൈനീസ് നിക്ഷേപം വ്യാപിപ്പിക്കുമെന്നും അംബാസഡർ പറഞ്ഞു. വൺ ബെൽറ്റ്, വൺ റോഡ് (ഒരു പാത, ഒരു പ്രദേശം) എന്ന ചൈനയുടെ സ്വപ്നപദ്ധതിയിൽ ഏറെ പ്രധാനപ്പെട്ട പങ്കാണ് ഒമാൻ വഹിക്കുന്നതെന്നും അംബാസഡർ പറഞ്ഞു. 

മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും വൻ സാമ്പത്തികപാത തുറക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ചൈന ലോകത്തിലെ വിവിധ രാഷ്ട്രങ്ങളിലായി 750 ശതകോടി അമേരിക്കൻ ഡോളറിെൻറ നിക്ഷേപമാണ് നടത്തുക.  20 ശതകോടി ഡോളറിെൻറ നിക്ഷേപമാണ് ഗൾഫ് മേഖലയിൽ നടത്തുക. 

ചൈനീസ് സർക്കാറിൽനിന്നും സ്വകാര്യ മേഖലയിൽനിന്നുമുള്ള ഇൗ  നിക്ഷേപത്തിെൻറ വലിയ പങ്കും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മൂലം ഒമാന് അനുയോജ്യമാണെന്നും അംബാസഡർ പറഞ്ഞു. മിഡിലീസ്റ്റിനെ ചരക്കുഗതാഗതത്തിെൻറ കേന്ദ്രമായി വളർത്തിയെടുക്കുകയാണ് ലക്ഷ്യം. മധ്യേഷ്യയുമായും കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളുമായും ഇൗ മേഖലയിലെ വിമാനത്താവളങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിക്കും. ഇൗ ലക്ഷ്യം മുൻനിർത്തി ചൈനയും അറബ് രാഷ്ട്രങ്ങളും ചേർന്ന് മാരിടൈം സഹകരണ കേന്ദ്രത്തിന് രൂപം നൽകിയിട്ടുണ്ട്.

ഒമാൻ അടക്കം ഒമ്പത് രാഷ്ട്രങ്ങളാണ് വൺ ബെൽറ്റ്, വൺ റോഡ് പദ്ധതിയുമായി സഹകരിക്കുന്നത്. െബയ്ജിങ്ങിൽ കഴിഞ്ഞയാഴ്ച നടന്ന ചൈന-അറബ് സ്റ്റേറ്റ്സ് സഹകരണ ഫോറം ഇൗ ദിശയിലെ ചുവടുവെപ്പാണ്. വിവിധ മേഖലകളിലെ ചൈന-അറബ് സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ സമ്മേളനത്തിൽ നടന്നതായും അംബാസഡർ പറഞ്ഞു. ഒമാൻ-ചൈന നയതന്ത്രബന്ധമാരംഭിച്ചിട്ട് 2018ൽ 40 പൂർത്തിയായി. ഇരു രാഷ്ട്രങ്ങളുടെയും താൽപര്യം മുൻനിർത്തി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുമെന്നും അംബാസഡർ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsinvestments
News Summary - investments-oman-gulf news
Next Story