ഇൻഷുറൻസ് മേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം പൂർത്തിയാക്കണം
text_fieldsമസ്കത്ത്: ഒമാനിലെ ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്വദേശിവത്കരണ തോത് സംബന്ധിച്ച് മാനവ വിഭവ ശേഷി മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഇൗ വർഷം അവസാനത്തോടെ ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ 70 ശതമാനം സ്വദേശിവത്കരണം പൂർത്തീകരിച്ചിരിക്കണമെന്ന് മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല ബിൻ നാസർ അൽ ബക്രി പുറത്തിറക്കിയ 2018/113ാം നമ്പർ ഉത്തരവ് പറയുന്നു. അടുത്ത വർഷവും 2020ലും സ്വദേശിവത്കരണം 75 ശതമാനം എന്ന നിലവാരത്തിൽ തുടരണമെന്നും ഉത്തരവ് നിർദേശിക്കുന്നു.
വിവിധ വിഭാഗങ്ങളിൽ പാലിക്കേണ്ട സ്വദേശിവത്കരണ തോത് ഉത്തരവിൽ വേർതിരിച്ച് നിർദേശിക്കുന്നുണ്ട്. ഉയർന്ന തലത്തിലുള്ള അഡ്മിനിസ്ട്രേഷൻ ജോലികളിൽ ഇൗ വർഷം 40 ശതമാനവും അടുത്ത വർഷം 45 ശതമാനവും 2020ൽ 50 ശതമാനവും സ്വദേശികളെ നിയമിക്കണം. മിഡിൽ ലെവൽ അഡ്മിനിസ്ട്രേഷൻ ജോലികളിൽ ഇൗ വർഷം 65 ശതമാനമാകണം സ്വദേശിവത്കരണം. അടുത്ത വർഷവും 2020ലും ഇൗ വിഭാഗത്തിൽ 75 ശതമാനമായി ഉയരും. സ്പെഷലൈസ്ഡ് പ്രഫഷനൽ ആൻഡ് ഒാപറേഷനൽ പ്രഫഷനൽ മേഖലയും ഇൗ വർഷവും 2019ലും 2020ലും 90 ശതമാനം എന്ന തോത് പാലിക്കുകയും വേണം. മലയാളികളെ വലിയ തോതിൽ ബാധിക്കുന്നതാണ് സർക്കാറിെൻറ ഇൗ തീരുമാനം. നിരവധി മലയാളികൾ അടക്കം വിദേശികളാണ് ഇൻഷുറൻസ് കമ്പനികളിൽ ജോലി ചെയ്യുന്നത്. ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളുടെ ഒമാനിലെ ശാഖകളിൽ ഉയർന്ന തസ്തികകളിൽ അടക്കം മലയാളികൾതന്നെയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.