സ്വദേശിവത്കരണം: ആരോഗ്യമേഖലയിൽ 117 സ്വദേശി ഡോക്ടർമാരെ നിയമിച്ചു
text_fieldsമസ്കത്ത്: ആരോഗ്യേമഖലയിൽ സ്വദേശിവത്കരണം നടപ്പാക്കുന്നതിെൻറ ഭാഗമായി ഇൗവർഷാദ്യം മുതൽ കഴിഞ്ഞമാസം 30 വരെ 117 ഡോക്ടർമാരെ അടക്കം ആയിരത്തിലധികം പേരെ ആരോഗ്യമന്ത്രാലയത്തിൽ നിയമിച്ചു. മെഡിക്കൽ, പാരാമെഡിക്കൽ, ഭരണ വിഭാഗത്തിലേക്കാണ് ഇവരെ നിയമിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 176 സ്വദേശികളെ ഭരണ, സാേങ്കതിക വിദ്യ വിഭാഗങ്ങളിലേക്കാണ് നിയമിച്ചത്. എൻജിനീയറിങ്, കമ്പ്യൂട്ടർ വിഭാഗവും ഇതിൽ ഉൾെപ്പടും. 133 സ്വദേശികളെ മെഡിക്കൽ അസിസ്റ്റൻറ് വിഭാഗത്തിലാണ് നിയമിച്ചത്. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരീഖിെൻറ നിർദേശങ്ങൾ നടപ്പാക്കുന്നതിെൻറ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളിലെ വിവിധ മേഖലകളിൽ സ്വദേശികളെ നിയമിക്കുന്ന പദ്ധതിയാണ് പുതിയ നിയമനങ്ങളെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആരോഗ്യമന്ത്രാലയത്തിൽ വിദേശികളെ ഒഴിവാക്കി സ്വദേശികൾക്ക് ജോലി നൽകുന്നതിെൻറ ഭാഗമായി തൊഴിൽമന്ത്രാലയവുമായി സഹകരിച്ച് തൊഴിൽ പരിശീലനത്തിനായി 610 സ്വദേശികളെയും നിയമിച്ചു. മന്ത്രാലയത്തിെൻറ വിവിധ മേഖലകളിൽ സ്വദേശിവത്കരണം ഉൗർജിതപ്പെടുത്താനാണ് ഇൗ നിയമനങ്ങൾ. മന്ത്രാലയത്തിെൻറ ചില വിഭാഗങ്ങളിൽ 100 ശതമാനം സ്വദേശിവത്കരണം നടത്തിയതായും പ്രസ്താവനയിൽ പറയുന്നു.
ആരോഗ്യമേഖലയിൽ വിവിധ മേഖലകളിൽ സ്വദേശിവത്കരണം മലയാളികൾ അടക്കമുള്ള വിദേശികളെ പ്രതികൂലമായി ബാധിക്കും. അടുത്തിടെ നഴ്സിങ് മേഖലയിൽ സ്വദേശിവത്കരണം നടത്തിയതു കാരണം നിരവധി വിദേശികൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ആരോഗ്യ മന്ത്രാലയത്തിൽ ഫാർമസിസ്റ്റ് ജോലിയടക്കം വിവിധ മേഖലകളിൽ സ്വദേശിവത്കരണം പുരോഗമിക്കുന്നുണ്ട്. ഇതിനാൽ നിരവധി മലയാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്്. നഴ്സിങ് മേഖലയിൽ ജോലി നഷ്ടെപ്പടൽ ഭീതി വർധിച്ചതോടെ നിരവധി േപർ യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും ചേക്കേറാനുള്ള പദ്ധതിയിലാണ്. ഇതിെൻറ ഭാഗമായി നിരവധി പേർ യോഗ്യത പരീക്ഷയും എഴുതുന്നുണ്ട്. വർഷം തോറും സ്വദേശികളായ നിരവധി ഡോക്ടർമാരും നഴ്സുമാരും ഫാർമസിസ്റ്റുകളുമാണ് കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങുന്നത്. ഇതിൽ ഒമാനിൽ പരിശീലനം നേടിയവരും വിദേശത്തുപോയി പഠിച്ചവരും നിരവധിയാണ്. മിടുക്കരായ കുട്ടികൾക്ക് വിദേശത്തുപോയി പഠിക്കാൻ സ്കോളർഷിപ്പും സർക്കാർ നൽകുന്നുണ്ട്. വരും വർഷങ്ങളിൽ ഇവർ പഠനവും പരിശീലനവും കഴിഞ്ഞ് പുറത്തുവരുന്നതോടെ ഇവരെ സർക്കാർ സ്വകാര്യ മേഖലകളിൽ നിയമിക്കേണ്ടിവരും. അതോടെ ഭാവിയിൽ കൂടുതൽ വിദേശികൾക്ക് ജോലി നഷ്ടപ്പെടും. അതോടെ പൂർണ സ്വദേശിവത്കരണം നടപ്പാക്കുന്ന വിഭാഗങ്ങളുടെ എണ്ണം വർധിക്കുകയും ചെയ്യും. ഇതൊക്കെ മുന്നിൽ കണ്ടാണ് ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്ന നിരവധി േപർ മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.