Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനവീകരണവുമായി...

നവീകരണവുമായി ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ; അഞ്ചാം ക്ലാസ് മുതൽ എ.ഐ-സാമ്പത്തിക സാക്ഷരത പഠനം

text_fields
bookmark_border
നവീകരണവുമായി ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ; അഞ്ചാം ക്ലാസ് മുതൽ എ.ഐ-സാമ്പത്തിക സാക്ഷരത പഠനം
cancel
camera_alt

ഇന്ത്യന്‍ സ്‌കൂൾ ഡയറക്ടേഴ്‌സ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് അഹമ്മദ് സല്‍മാന്റെ നേതൃത്വത്തിലുള്ള സംഘം

വാർത്ത സമ്മേളനത്തിൽ

മസ്കത്ത്: മാറുന്ന ലോകത്തോടൊപ്പം വിദ്യാർഥികളെ സഞ്ചരിപ്പിക്കാൻ ലക്ഷ്യമിട്ട് ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ നിർമിത ബുദ്ധിയും (എ.ഐ) സാമ്പത്തിക സാക്ഷരതയും പഠിപ്പിക്കുന്നു. ഇന്ത്യന്‍ സ്‌കൂളുകളുടെ ഡയറക്ടേഴ്‌സ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് അഹമ്മദ് സല്‍മാന്റെ നേതൃത്വത്തിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. 2025-27 ടേമിലേക്കുള്ള അജണ്ടയിൽ ഉൾപ്പെടുത്തിയാണ് വിദ്യാർഥികൾക്ക് സാമ്പത്തിക സാക്ഷരതയും എ.ഐയും പഠിപ്പിക്കുന്നതിന് അംഗീകാരം നൽകിയിരിക്കുന്നത്. ഭാവി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.

പാഠ്യപദ്ധതിയിലും അടിസ്ഥാന സൗകര്യങ്ങളിലും ദീർഘവീക്ഷണത്തോടെയുള്ള മെച്ചപ്പെടുത്തലും ഈ നടപടികൾക്ക് പിറകിലുണ്ട്. ഈ ആഴ്ച മുതൽ ഒമാനിലെ എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും സമഗ്ര സാമ്പത്തിക സാക്ഷരത പരിപാടി നടപ്പാക്കും. സാമ്പത്തിക തത്ത്വങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും വ്യക്തിഗതവും ഗാർഹികവുമായ ധനകാര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള അറിവിലൂടെ വിദ്യാർഥികളെ ശാക്തീകരിക്കുന്നതിനും പ്രഫഷനൽ രംഗമെന്ന നിലയിൽ ധനകാര്യത്തിൽ താൽപര്യം വളർത്തുന്നതിനുമാണ് ഈ സംരംഭം രൂപകൽപന ചെയ്തിരിക്കുന്നത്.

വേനലവധിക്ക് ശേഷം തന്നെ എ.ഐ കരിക്കുലം നടപ്പാക്കും. മെഷീന്‍ ലേണിങ്, അല്‍ഗോരിതം, എ.ഐ ടൂളുകളുടെ ഉത്തരവാദിത്വപൂര്‍ണമായ ഉപയോഗം തുടങ്ങിയ മേഖലകളിലേക്ക് വെളിച്ചം വീശുന്ന അടിസ്ഥാനപാഠങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കും. മേഖലയില്‍ തന്നെ അഭൂതപൂര്‍വമായ സാങ്കേതികവിദ്യ നയിക്കുന്ന വിദ്യാഭ്യാസം സജ്ജീകരിക്കുകയാണ് ഇതിലൂടെ. നിലവില്‍ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുക മാത്രമല്ല, ക്രിട്ടിക്കല്‍ തിങ്കിങ്, നൂതനത്വം, ഡിജിറ്റല്‍ ഫ്ലുവന്‍സി എന്നിവ കൗമാര കാലയളവില്‍ തന്നെ അവരില്‍ സന്നിവേശിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സയ്യിദ് അഹ്‌മദ് സല്‍മാന്‍ പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അതിന്റെ അധ്യാപകരുടെ കഴിവുകളുമായി അന്തർലീനമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസിലാക്കി, അധ്യാപക ജീവനക്കാർക്കിടയിൽ ഒരു പരിശീലന ആവശ്യങ്ങളുടെ വിലയിരുത്താൻ സർവേ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ പ്രഫഷനൽ വികസനത്തിനുള്ള റോഡ്മാപ്പ് രൂപവത്കരിക്കും.

ഇത്തരത്തിലുള്ള ആദ്യ നീക്കമെന്ന നിലയിൽ, സ്‌പോർട്‌സ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ഒരു സ്‌പോർട്‌സ് അക്കാദമി സ്ഥാപിക്കുന്നതിനും ബോർഡ് സമ്മതം നൽകി. സ്‌പോർട്‌സിലും അനുബന്ധ മേഖലകളിലും കരിയർ പിന്തുടരുന്നതിന് ഘടനാപരമായ വഴികൾ വാഗ്ദാനം ചെയ്ത് അക്കാദമി, വിദ്യാർഥികളെ കായിക ശേഷിയും അഭിലാഷവും വളർത്തുകയും പരിശീലിപ്പിക്കുകയും ചെയ്യും. ഇത്തരം കാര്യങ്ങൾ വിദ്യാർഥികളുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കിയുള്ളതാണെന്ന് സയ്യിദ് അഹമ്മദ് സല്‍മാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsomannewsindian schoolsgulf news malayalam
News Summary - Indian schools in Oman revamped; AI-based financial literacy lessons from class 5
Next Story